CinemaGeneralNEWS

നടി ആക്രമിക്കപ്പെട്ട സംഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് എം.രഞ്ജിത്ത്

നടി ആക്രമിക്കപ്പെട്ട ദിവസം നടിയെ വിളിക്കാന്‍ പോകേണ്ടിയിരുന്നത്‌ സുനില്‍ ആണെന്ന് എം രഞ്ജിത് വെളിപ്പെടുത്തുന്നു. വെള്ളിയാഴ്ച രാത്രി നടിയെ വിളിക്കാന്‍ പോകുന്ന വാഹനമോടിക്കാന്‍ ആദ്യം നിയോഗിക്കപ്പെട്ടത് സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ആയിരുന്നു. സുനിൽ അവിടെ കുറച്ചുദിവസങ്ങളായി വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ സംഭവദിവസം തനിക്ക് പോകാൻ പറ്റില്ലെന്നും പകരം ഡ്രൈവറെ വെക്കാനും സുനില്‍ പറഞ്ഞു. അങ്ങനെ പകരക്കാരനായി ഉണ്ടായിരുന്ന മാര്‍ട്ടിന്‍ നടിയെ വിളിക്കാന്‍ പോയി. ആ ഡ്രൈവർ വണ്ടിയുമായി പോകാൻ തുടങ്ങുമ്പോൾ ഈ സിനിമയുടെ പ്രൊഡക്ഷൻ കണ്ട്രോളർ സുനിലിനെ കണ്ടപ്പോൾ സുനില്‍ തന്നെ പോയാല്‍ പോരെ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പൈസയുടെ ചില ആവശ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഇത് വരെ ചെയ്ത ജോലിയുടെ കാശ് വേണമെന്നും അതുകൊണ്ട് മാർട്ടിനെ വിട്ടാൽ മതിയെന്നും സുനി പറയുകയായിരുന്നു. ബാക്കി നമ്മള്‍ അറിഞ്ഞു കഴിഞ്ഞു.

അക്രമത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേണിറ്റി മാനവീയം വീഥിയില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിലാണ് രഞ്ജിത്ത് താന്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ചലച്ചിത്രപ്രവര്‍ത്തകര്‍ ഭയന്ന് പറയാതിരിക്കുന്ന ഒരുപാട് സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇനി അത് പാടില്ലെന്നും ശക്തമായി പ്രതികരിക്കണമെന്നും രഞ്ജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button