CinemaGeneralIndian CinemaMollywoodNEWSTollywood

രണ്ടരലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് രംഭ കോടതിയില്‍

തെന്നിന്ത്യയിലെ പ്രശസ്ത നടി രംഭയും വിദേശ വ്യവസായിയുമായ ഇന്ദിരാകുമാറും തമ്മില്‍ വിവാഹം കഴിഞ്ഞ് 2010 മുതല്‍ വിദേശത്തായിരുന്നു താമസം. എന്നാല്‍ കുറച്ചു നാളുകളായി പിരിഞ്ഞുതാമസിക്കുന്ന ഭർത്താവുമായി ഒന്നിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചു. അഭിഭാഷകന്റെ മധ്യസ്ഥതയിൽ ഭർത്താവ് ഇന്ദിരാകുമാറിന്റെ വീട്ടുകാരുമായി ചർച്ചനടത്താൻ മദ്രാസ് ഹൈക്കോടതി അവരോട് നിർദ്ദേശിച്ചു.

കാനഡയിലെ വ്യവസായിയായ ഇന്ദിരാകുമാറിനും മക്കൾക്കുമൊപ്പം ജീവിക്കുന്നതിന് കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബക്കോടതിയെ സമീപിച്ച രംഭ, പിന്നീട് ഹൈക്കോടതിയിലും ഹർജി സമർപ്പിക്കുകയായിരുന്നു. കോടതിനിർദ്ദേശത്തെത്തുടർന്ന് ഇന്ദിരാകുമാറും മക്കളും അമ്മയും ഹൈക്കോടതിയിലെത്തി.

തനിക്കൊപ്പം ജീവിക്കാൻ ഭർത്താവ് തയ്യാറായില്ലെങ്കിൽ പ്രതിമാസം രണ്ടരലക്ഷം രൂപ ജീവനാംശം നൽകണമെന്ന് രംഭ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് മുതിർന്ന അഭിഭാഷകന്റെ മധ്യസ്ഥതയിൽ ചർച്ചനടത്താൻ കോടതി നിർദ്ദേശിച്ചത്. 2010-ൽ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും നാളുകളായി പിരിഞ്ഞുതാമസിക്കുകയാണ്. ഇവർക്ക് രണ്ടു പെൺമക്കളാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button