CinemaGeneralNEWS

“ശശികല ചിന്നമ്മയല്ല, പെരിയമ്മയാണ്”, രാംഗോപാല്‍ വര്‍മ്മ

അധോലോക നായകന്മാരുടേയും മറ്റും യഥാര്‍ത്ഥ ജീവിതത്തെ അഭ്രപാളിയിലെത്തിച്ച ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ശശികല- ജയലളിത ബന്ധം ചിത്രമാക്കുന്നു. അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്ന ശശികലയുടെ കണ്ണിലൂടെ ജയലളിതയെ ആവിഷ്കരിക്കാനാണ് ശ്രമമെന്ന് സംവിധായകന്‍ പറയുന്നു. ജയലളിതയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശശികലയ്ക്കു ജയലളിതയോടുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് പറയുന്നതായിരിക്കും ചിത്രം. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ പേര് ശശികലയെന്നുതന്നെയാണ്.

ജയലളിതയുടെ മരണത്തിന് ശേഷം, ശശികല എഐഎഡിഎംകെയുടെ അടുത്ത ജനറല്‍ സെക്രട്ടറിയാകുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. ജയലളിതയുടെ ജീവിതത്തെ ശശികലയുടെ കണ്ണിലൂടെ നോക്കികാണുന്ന ചിത്രമായതിനാലാണ് ചിത്രത്തിന് ശശികലയെന്ന് പേര് നല്‍കിയതെന്ന് രാംഗോപാല്‍ വര്‍മ്മ പറഞ്ഞു. ജയലളിതയെ താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വളരെ കൂടുതലാണ് തനിക്ക് ശശികലയോടുള്ള ബഹുമാനമെന്നും സംവിധായകന്‍ പറയുന്നു.

ജയലളിത ആരെക്കാളും അധികം ബഹുമാനിച്ചിരുന്നത് ശശികലയെയായിരുന്നു. കൂടുതല്‍ സത്യസന്ധവും കാവ്യാത്മകവുമായിരിക്കും ജയലളിതയുടെ ജീവിതം ശശികലയുടെ കണ്ണിലൂടെ കാണുന്നത്. അതിനാണ് താന്‍ ശ്രമിക്കുന്നതെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button