കഴിഞ്ഞ സെപ്തംബറില്‍ സ്വകാര്യ ജെറ്റില്‍ സഞ്ചരിക്കവേ തന്റെ 15 വയസുള്ള മകനെ ബ്രാഡ്പിറ്റ് അടിച്ചെന്ന കേസിൽ മുൻ ഭാര്യ ആഞ്ജലീന ജോളി നൽകിയ കേസിൽ നടിക്ക് തിരിച്ചടി. കേസിൽ വസ്തുതയുണ്ടെന്ന് തെളിയിക്കാന്‍ ആഞ്ജലീന ജോളിക്കായില്ല. ഇതോടെ കേസ് പരിഗണിച്ച ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലി സര്‍വീസ് ബ്രാഡ് പിറ്റിനെ കുറ്റവിമുക്തനാക്കി.
വിവാഹമോചനം ആവശ്യപ്പെട്ട് ആഞ്ജലീന ജോളി ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം കുട്ടികളുടെ സംരക്ഷണം ആഞ്ജലീന ജോളിക്ക് നല്‍കിയിരുന്നു. ദത്തെടുത്തതും രക്തത്തില്‍ പിറന്നതുമായി ഇവര്‍ക്ക് ആറ് മക്കളാണ് ഉള്ളത്.
Post Your Comments