Cinema

‘ദംഗലിനെതിരെ വിമര്‍ശനവുമായി ഗുസ്തി പരിശീലകന്‍’

ബോളിവുഡില്‍ ഇപ്പോള്‍ ‘ദംഗല്‍’ ഇരമ്പമാണ്.ആമിര്‍ഖാന്‍ ചിത്രം എല്ലാ ചിത്രങ്ങളുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ, ചിത്രം പ്രദര്‍ശനശാലകളെ ഇളക്കിമറിച്ച് മുന്നേറുമ്പോള്‍ ദംഗലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുസ്തി പരിശീലകനായ പി.ആര്‍.സോന്ധി. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മഹാവീര്‍സിങ് ഫോഗട്ടിന്റെ മക്കളായ ഗീതയെയും ബബിതയെയും യഥാര്‍ഥ ജീവിതത്തില്‍ ഗുസ്തി പരിശീലിപ്പിച്ച പരിശീലകനാണ് സോന്ധി. തന്റെ കഥാപാത്രത്തെ ചിത്രത്തില്‍ നല്ല രീതിയിലല്ല വ്യാഖ്യാനിക്കപ്പെടുന്നതെന്നും,ചിത്രത്തിന് എരിവു പകരാന്‍ എന്നിലെ കഥാപാത്രം വളച്ചൊടിക്കുകയായിരുന്നുവെന്നും സോന്ധി കുറ്റപ്പെടുത്തി.

“മഹാവീര്‍സിങ് ഫോഗട്ട് ദംഗലിന്റെ നിര്‍മ്മാതാക്കളോട് എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയില്ലെന്ന് എനിക്കറിയാം. കാരണം അദ്ദേഹം മാന്യനായ ഒരു മനുഷ്യനാണ്.ഞാന്‍ ഇതുവരെയും സിനിമ കണ്ടിട്ടില്ല. പക്ഷേ ദംഗല്‍കണ്ട എന്റെ ശിഷ്യന്മാര്‍ എന്നോട് പറഞ്ഞത് ഞാന്‍ ചെയ്യാത്ത ചില കാര്യങ്ങള്‍ സിനിമയിലെ ഗീതാ ഫോഗട്ടിന്റെ കോച്ച് ചെയ്യുന്നുണ്ടെന്നാണ്. ഒന്നാമതായി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്കായി അഞ്ച് പരിശീലകര്‍ ഉണ്ടായിരുന്നു. ജോര്‍ജിയയില്‍ നിന്നുള്ള ഒരാള്‍ അടക്കം. എന്തുകൊണ്ടാണ് അതില്‍ എന്നെ മാത്രം കഥാപാത്രമാക്കിയിരിക്കുന്നത്? രണ്ടാമത് ക്ലൈമാക്‌സില്‍ ആമിറിന്റെ കഥാപാത്രത്തെ കോച്ച് പൂട്ടിയിടുന്ന രംഗം. അത് തികച്ചും അസംബന്ധമാണ്. എന്നെ ഏറ്റവും അസ്വസ്ഥനാക്കുന്നത് ആ രംഗമാണ്. സോന്ധി രോഷത്തോടെ പ്രതികരിക്കുന്നു”. 

shortlink

Related Articles

Post Your Comments


Back to top button