GeneralLatest NewsMollywood

കലാഭവന്‍ മണിയുടെ വയറ്റില്‍ കണ്ടെത്തിയ വിഷാംശം; നിര്‍ണായക റിപ്പോര്‍ട്ടുമായി സിബിഐ

2016 മാര്‍ച്ച്‌ അഞ്ചിനാണ് വീടിന് സമീപത്തെ ഒഴിവുകാല വസതിയായ 'പാഡി'യില്‍ രക്തം ഛര്‍ദിച്ച്‌ അവശനിലയില്‍ കലാഭവന്‍ മണിയെ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണം നടന്നു മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മരണത്തിലെ ദുരൂഹതയെ സംബന്ധിച്ച് കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്ത അന്വേഷണത്തില്‍ നിര്‍ണ്ണായക റിപ്പോര്‍ട്ടുമായിസിബിഐ. താരത്തിന്റെ മരണം കൊലപാതകമല്ലെന്ന് സിബിഐ. തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നു റിപ്പോര്‍ട്ട്.

മണിയുടെ വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍ രോഗമുള്ളതിനാല്‍ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്.

2016 മാര്‍ച്ച്‌ അഞ്ചിനാണ് വീടിന് സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച്‌ അവശനിലയില്‍ കലാഭവന്‍ മണിയെ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

shortlink

Related Articles

Post Your Comments


Back to top button