CinemaGeneralLatest NewsMollywoodNEWS

ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ കുറിച്ചു വെളിപ്പെടുത്തി രജിത് കുമാർ ; മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്ന് മത്സരാര്‍ഥികള്‍

എന്നാൽ   ഷോ തുടങ്ങി ആദ്യ ദിവസം പരിചയപ്പെടുമ്പോള്‍ ഫുക്രുവിനോടെ താന്‍ ക്രോണിക് ബാച്‌ലര്‍ ആണെന്നായിരുന്നു രജിത് പറഞ്ഞിരുന്നത്.

ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. പതിനേഴ് മത്സരാര്‍ഥികളില്‍ ഒരാള്‍ മാത്രം എല്ലാത്തില്‍ നിന്നും എതിര്‍ദിശയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഡോ.രജിത് കുമാര്‍ ആണിത്. പ്രഭാഷകനും അധ്യാപകനുമൊക്കെയായ അദ്ദേഹം വലിയൊരു മേക്കോവറിന് ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഷോയിലൂടെ അദ്ദേഹം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെയായിരുന്നു രജിത് കുമാര്‍ മനസ് തുറന്നത്.

വിവാഹശേഷം ഭാര്യയുടെ അപ്പച്ചിയുടെ വീട്ടില്‍ വിരുന്നു പോകുന്നിടത്താണ് ഡോ. രജിത് കുമാര്‍ ബിഗ് ബോസില്‍ പറഞ്ഞ കഥയുടെ തുടക്കം. അവിടെവച്ച് ഭാര്യയുടെ മുറച്ചെറുക്കന്റെ കല്ല്യാണം മുന്‍കൈയ്യെടുത്ത് നടത്താമെന്ന് വാക്കുകൊടുത്തായിരുന്നു രജിത് മടങ്ങിയത്. അഭിപ്രായം ചോദിക്കാതെ താനെടുത്ത തീരുമാനത്തോടുള്ള ഭാര്യയുടെ എതിര്‍പ്പിനെക്കുറിച്ചും രജിത് പറയുന്നുണ്ട്.

ഫെബ്രുവരി 12-ാം തിയതി വിവാഹതരായ രജിത്തിനെയും ഭാര്യയേയും തേടി ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ഒരു കുഞ്ഞ് വരാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്തയെത്തി. എന്നാല്‍ ഈ സമയവും ഭാര്യയുടെ മുഖത്ത് സന്തോഷമില്ലായിരുന്നെന്നാണ് രജിത് പറയുന്നത്.

”ബ്ലീഡിങ് ടെന്‍ഡന്‍സി ഉള്ളതുകൊണ്ടുതന്നെ ഭാര്യയ്ക്ക് പൂര്‍ണ വിശ്രമം വേണമെന്നായിരുന്നു നിര്‍ദേശം. മെയ് ആദ്യ ആഴ്ചയിലായിരുന്നു ഞാന്‍ ഏറ്റെടുത്ത കല്യാണം നടക്കുന്നത്. ഗുരുവായൂരാണ് കല്യാണം. തിരുവനന്തപുരത്തുനിന്ന് എത്തേണ്ടതുകൊണ്ടുതന്നെ തലേദിവസം ഉച്ചയ്‌ക്കെങ്കിലും ഇറങ്ങണം. ഞാന്‍ ഒരുങ്ങി ഇറങ്ങാന്‍ തയ്യാറായപ്പോഴാണ് ‘ചേട്ടന്‍ പോകണ്ട’ എന്ന് അവള്‍ പറയുന്നത്. ഞാന്‍ കൊടുത്ത വാക്ക് പാലിക്കണ്ടേ എന്ന് പറഞ്ഞ് കാര്യം മനസ്സിലാക്കാന്‍ ശ്രമിച്ചു. അപ്പോഴും എന്റെ ബന്ധുക്കളല്ലേ ചേട്ടന്‍ പോകണ്ട എന്ന വാശിയായിരുന്നു അവള്‍ക്ക്. ഒടുവില്‍ ഞാന്‍ പോകുമെന്ന് ഉറപ്പായപ്പോള്‍ അവള്‍ ഇട്ടിരുന്ന ബ്രൗണ്‍ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, ‘ എന്നാല്‍ ഇതുംകൂടി കണ്ടിട്ട് പൊക്കോ’ എന്ന്. എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി’ രജിത് പറഞ്ഞു.

നേഴ്‌സിംഗ് അസിസ്റ്റന്റായ അമ്മയോട് ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനും പറഞ്ഞേല്‍പ്പിച്ചശേഷം ഏറ്റെടുത്ത കല്ല്യാണം നടത്തികൊടുക്കാനാണ് രജിത് തീരുമാനിച്ചത്. ‘ ചെറുക്കനെയും കൂട്ടി ഗുരുവായൂരെത്തി കല്ല്യാണം നടത്തിയപ്പോഴും ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. തിരിച്ച് വീട്ടില്‍ ചെറുക്കനെയും പെണ്ണിനെയും എത്തിച്ചു. അവരുടെ വിവാഹം നന്നായി തന്നെ നടന്നു. പോരാനിറങ്ങിയപ്പോള്‍ അപ്പച്ചിയെയും കല്ല്യാണചെറുക്കനെയും മാറ്റി നിര്‍ത്തി ഞാന്‍ പറഞ്ഞു ‘ നിങ്ങളുടെ മകന്റെ കല്ല്യാണം ഞാന്‍ നടത്തി, പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയാണ്’, രജിത് പറഞ്ഞു.

എന്നാൽ രജിത്ത് കുമാറിന്റെ തുറന്ന് പറച്ചില്‍ എല്ലാവരെയും അസ്വസ്ഥമാക്കിയിരുന്നു. ഭാര്യയെ സഹായിക്കാതെ പോയതിനെ മത്സരാർത്ഥികൾ രൂക്ഷമായി എതിര്‍ക്കുകയും ചെയ്തിരുന്നു. അതേ സമയം അയാള്‍ മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്ന സൂചനയും ചിലര്‍ പറയുന്നുണ്ട്. കഥ മുഴുവന്‍ കേട്ടപ്പോള്‍ നല്ലതാണെന്ന് തോന്നിയെങ്കിലും ക്ലൈമാക്‌സില്‍ അത് കള്ളമായി മാറിയോ എന്ന സംശയവും മത്സരാര്‍ഥികള്‍ക്ക് ഉണ്ടായി.

എന്നാൽ   ഷോ തുടങ്ങി ആദ്യ ദിവസം പരിചയപ്പെടുമ്പോള്‍ ഫുക്രുവിനോടെ താന്‍ ക്രോണിക് ബാച്‌ലര്‍ ആണെന്നായിരുന്നു രജിത് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഭാര്യ ഉണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ ഇവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. മാത്രമല്ല മറ്റൊരു പ്രസവത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചെന്നും അദ്ദേഹം പുതിയതായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിശദീകരണത്തിനായി ഫുക്രു രജിത്തിനെ ഒറ്റയ്ക്ക് പോയി കണ്ടിരുന്നു. ക്രോണിക് ബാച്‌ലറാണെന്ന് പറഞ്ഞത് തമാശയ്ക്കാണെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button