BollywoodGeneralLatest News

അത് അവന് വലിയ ഞെട്ടലായിരുന്നു, ഏറെ അസ്വസ്ഥനായിരുന്നു സുശാന്ത്, മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവന്‍ കണ്ണുകള്‍ തിരിച്ചു പിടിച്ചു!! വെളിപ്പെടുത്തലുമായി സുശാന്തിന്റെ ബന്ധു

താന്‍ അമ്മേയെന്ന് വിളിച്ച്‌ നടന്നിരുന്ന ആള്‍ പെട്ടെന്ന് മരിച്ചു പോകുകയും അവരുടെ ശരീരം ചിതയിലേക്കെടുക്കുകയും ചെയ്യുന്നത് ഒരു കുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യയുടെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. ഈ മരണത്തിന്റെ പേരില്‍ ബോളിവുഡിലെ പ്രമുഖരെ പോലീസ് ചോദ്യം ചെയ്യുകയാണ്. സുശാന്തിന്റെ സഹോദരിയുടെ ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ഒ.പി സിംഗ് സുശാന്തിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചതാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

തങ്ങളുടെ വിവാഹ ദിനം ‘തു ചീസ് ബഡി ഹേ മസ്ത് മസ്ത്’ എന്ന ഗാനത്തിന് ചുവട് വച്ച പന്ത്രണ്ട് വയസുകാരന്‍ സുശാന്തിനെ കുറിച്ചും അമ്മയുടെ മരണത്തെ കുറിച്ച്‌ സുശാന്തിനെക്കുറിച്ചുമുള്ള ഒ.പി സിംഗിന്റെ വാക്കുകള്‍ ഇങ്ങനെ.”അത് 2002ലായിരുന്നു. അവന്‍ ഏറ്റവുമധികം സ്‌നേഹിച്ച അവന്റെ അമ്മയെ നഷ്ടമായി. അത് അവന് വലിയ ഞെട്ടലായിരുന്നു. ഏറെ അസ്വസ്ഥനായിരുന്നു സുശാന്ത്. മരിച്ചു കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാതെ അവന്‍ കണ്ണുകള്‍ തിരിച്ചു പിടിച്ചു. അമ്മയുടെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് ജീവനോടെയുണ്ടായിരുന്ന, താന്‍ അമ്മേയെന്ന് വിളിച്ച്‌ നടന്നിരുന്ന ആള്‍ പെട്ടെന്ന് മരിച്ചു പോകുകയും അവരുടെ ശരീരം ചിതയിലേക്കെടുക്കുകയും ചെയ്യുന്നത് ഒരു കുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാല്‍ അവന്‍ പെട്ടെന്ന് സമനില വീണ്ടെടുത്തു. വെണ്ണ പോലുള്ള അവന്റെ മുഖം, ചിത കത്തിക്കുമ്ബോള്‍ മാറുന്നത് ഞാന്‍ കണ്ടു. ആഴ്ചകളോളും അവന്റെ ചിരിയും കുസൃതികളും അപ്രത്യക്ഷമായി. ഇടയ്ക്കിടെ പാട്ടുമൂളുന്നത് ഇല്ലാതായി..” എന്നാല്‍ സുശാന്ത് ഉടഞ്ഞുപോയ തന്റെ ഹൃദയത്തിന്റെ ഓരോ കഷ്ണങ്ങളും പെറുക്കിയെടുത്ത് പടികളായി മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

കുടുംബാംഗങ്ങള്‍ സുശാന്തിനെ യോദ്ധാവായ ഒരു രാജകുമാരനായാണ് കാണുന്നതെന്നും അവന്‍ ധീരമായി പോരാടി വിജയിച്ചുവെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button