GeneralLatest NewsMollywoodNEWS

അന്നവര്‍ക്കിടയിലെ വില്ലത്തിയായി മാറിയത് നടി കലാരഞ്ജിനി!! ആര്‍ക്കും അറിയാതെ പോയ ചില കാര്യങ്ങള്‍

മനുവും ബാലാമണിയും തമ്മിലുള്ള ബന്ധം ആദ്യം അറിയാന്‍ ഇടയുള്ള ആളാണ് ജാനുവേച്ചി. എന്താണെന്നുള്ള സത്യം ജാനുവേച്ചിയില്‍ നിന്നാണ് അറിഞ്ഞതെന്ന്

  പൃഥിരാജ് എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമാണ് നന്ദനം.മലയാള സിനിമ പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിന് പിന്നിലെ ആര്‍ക്കും അറിയാതെ പോയ ചില കാര്യങ്ങള്‍ കണ്ടെത്തിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ചിത്രത്തിലെ വില്ലത്തിയെ വെളിപ്പെടുത്തുകയാണ് കുറിപ്പ്

ജാനുവേച്ചി -നന്ദനത്തില്‍ കാണാതെ പോയ വില്ലത്തി

ഇന്നും മലയാളികള്‍ക്ക് പ്രിത്വിരാജ്, നവ്യനായര്‍ എന്നിവരെ കുറിച്ചോര്‍ക്കുമ്ബോള്‍ ഒരുപക്ഷെ ആദ്യം മനസ്സില്‍ എത്തുന്ന ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം (2002)തന്നെയാകാം. മലയാളസിനിമയിലെ രസകരമായ ഒരു പരീക്ഷണമായിരുന്നു നന്ദനം.ഈ ഇടക്ക് നന്ദനം വീണ്ടും കണ്ടപ്പോഴാണ് അതില്‍ മറ്റു ചില കഥാപാത്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിയുന്നത്. പ്രത്യക്ഷത്തില്‍ നന്ദനത്തില്‍ ഒരു വില്ലനൊ വില്ലത്തിയോ ഉണ്ടെന്ന് തോന്നുമോ?എന്നാല്‍ നന്ദനത്തില്‍ ഒരു വില്ലത്തി ഒളിച്ചിരിപ്പുണ്ട്. മറ്റാരും അല്ല ആ വില്ലത്തി.. സ്വന്തം ജാനുവേച്ചി (കലാരഞ്ജിനി )യാണ് ആ വില്ലത്തി!

മനുവിന്റെ(പ്രിത്വിരാജ്) അമ്മയായെത്തുന്ന തങ്കത്തിന്റെ (രേവതി ) സുഹൃത്താണ് ജാനുവേച്ചി. തങ്കത്തിന്റെ കുടുംബവീടായ അമ്ബലപ്പാട്ടെ അയല്‍ക്കാരി കൂടിയാണ് ജാനു. ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ കമ്ബനിയില്‍ തന്നെ ജോലി നേടിയെടുത്ത് ബാംഗ്ലൂരില്‍ താമസമാക്കിയ തങ്കം മകനായ മനുവിനെ പഠിപ്പിച്ച്‌ അമേരിക്കയില്‍ ഉന്നത ഉദ്യോഗത്തിന് അയക്കാന്‍ ഒരുങ്ങുന്നു. അതിന് മുന്‍പായാണ് മനു രണ്ടാഴ്ച അവധിക്ക് അമ്ബലപ്പാട്ട് സ്വന്തം അമ്മമ്മ ഉണ്ണിയമ്മയെ(കവിയൂര്‍ പൊന്നമ്മ) കാണാന്‍ എത്തുന്നത്.

അവിടെ വച്ചു ബാലമണിയെന്ന(നവ്യനായര്‍ ) സഹായത്തിനു നില്‍ക്കുന്ന പെണ്‍കുട്ടിയെ പരിചയപ്പെടുകയും പരസ്പരം ഇഷ്ടത്തിലാകുകയും ചെയ്യുന്നു. ഇവിടെ മുതല്‍ ജാനുവേച്ചിയുടെ വില്ലത്തരങ്ങള്‍ മനസിലാക്കാം. ജാനുവേച്ചിയും ബാലാമണിയും തമ്മില്‍ സംസാരിച്ചു തുടങ്ങുന്ന സീനില്‍ തന്നെ സ്വന്തം മകന്‍ യെ പറ്റി ജാനുവേച്ചി വാചാലയാകുന്നുണ്ട്. എന്റെ മോനായോണ്ട് പറയല്ല, പഠിക്കാനിത്ര ഉത്സാഹം ഉള്ള കുട്ട്യേ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല എന്ന് ഉണ്ണിയെ ജാനുവേച്ചി തന്നെ വേണ്ടതിലധികം പുകഴ്ത്തുന്നു. കുവൈറ്റില്‍ ആണെന്നും വൈകാതെ നാട്ടില്‍ വരുന്നുണ്ടെന്നുമുള്ള സൂചനകൊടുക്കുന്നുമുണ്ട്. ബാലമണിയില്‍ ഉണ്ണിയേട്ടനെ ക്കുറിച്ചുള്ള ചിന്തകള്‍ ആദ്യം കുത്തിനിറക്കുന്നത് ജാനുവേച്ചിയാണ്.

ജാനുവേച്ചി പറഞ്ഞു പറഞ്ഞു ഉണ്ണിയേട്ടനെ ഇപ്പം ശരിക്കും കണ്ട പോലെ തന്നെ എന്ന് ബാലാമണി പറയുന്നുമുണ്ടല്ലോ.അങ്ങനെയൊക്കെ ഇരിക്കുമ്ബോഴാണ് ബാംഗ്ലൂരില്‍ നിന്നും മനുവിന്റെ വരവ്. മനുവേട്ടന്‍ വന്നിട്ടുണ്ടെന്നും, അമേരിക്കക്ക് പോകുവാണെന്നും ആകാംഷയോടെ വന്നു പറയുന്ന ബാലാമണിയോട് ഗുരുവായൂര് വഴിയാകുമ്ബോള്‍ അമേരിക്കക്ക് എളുപ്പാണല്ലോ എന്ന്‌ കളിയാക്കുകയാണ് ജാനുവേച്ചി.

മനുവും ബാലാമണിയും തമ്മിലുള്ള ബന്ധം ആദ്യം അറിയാന്‍ ഇടയുള്ള ആളാണ് ജാനുവേച്ചി. എന്താണെന്നുള്ള സത്യം ജാനുവേച്ചിയില്‍ നിന്നാണ് അറിഞ്ഞതെന്ന് ബാലാമണി പറയുന്നല്ലോ.മാത്രവുമല്ല ജാനുവേച്ചിയും തങ്കവും ഒന്നിച്ചു സ്കൂളിലും കോളേജിലും ഒക്കെ പഠിച്ചവരാണ് എന്നും ബാലമണിയുടെ സംസാരത്തില്‍ നിന്നും മനസിലാക്കാം.

സത്യം പറയുകയാണെങ്കില്‍ ജാനുവേച്ചിക്ക് അസൂയ ആണ്. ഒന്നാന്തരം അസൂയ. കൂടെ പഠിച്ച തങ്കം സ്വപ്രയത്നം കൊണ്ട് ഒറ്റക്ക് വലിയ നിലയില്‍ എത്തുന്നു. താനോ അവളോടൊപ്പം പഠിച്ചിട്ടും വീട്ടില്‍ തൂപ്പും തുടപ്പും അലക്കും മാത്രം ആയി ജീവിതം ഒടുക്കേണ്ടി വരുന്ന ഒരു പ്രോപ്പര്‍ കുലസ്ത്രീ.

അതിന് തെളിവും സിനിമേല് ഉണ്ടല്ലോ. അത് മാത്രമോ? തന്റെ മകനിലെങ്കിലും വിശ്വാസം അര്‍പ്പിച്ചിരുന്ന ജാനുവേച്ചിക്ക് വീണ്ടും തെറ്റി. ഉണ്ണി കുവൈറ്റില്‍ ആണെങ്കില്‍ മനു ഇതാ അമേരിക്കക്ക് പോകുന്നു. ഇതില്‍ ആകെ അസൂയ കൊണ്ട ജാനുവേച്ചി മനപ്പൂര്‍വം ബാലമണിയെ ഏതു വിധേനെയും മനുവിനെ കൊണ്ട് കെട്ടിച്ചു പകരം വീട്ടാന്‍ നോക്കുകയാണ്.മനുവിനെ കെട്ടാനിരുന്ന അമേരിക്കന്‍ യുവതി ഏതോ അജ്ഞാതന്റെ കൂടെ ഒളിച്ചോടി പോകുന്നതോട് കൂടി ജാനുവേച്ചി കരുക്കള്‍ മുറുക്കുന്നു. അഞ്ച് രൂപക്ക് അഞ്ഞൂറ് രൂപയുടെ അഭിനയം കാഴ്ച വയ്ക്കുന്ന ഒരു നടനെ വാടകക്കെടുത്ത് വേഷം കെട്ടിച്ച്‌ തന്റെ മോന്‍ ഉണ്ണി യാണെന്ന വ്യാജേന ബാലാമണിയെ ഒരു വിധത്തില്‍ കബളിപ്പിച്ച്‌ വശത്താക്കുന്നു.

ഉണ്ണീടെ വേഷത്തില്‍ വന്ന ആ കൃഷ്ണന്‍ ജാനുവേച്ചീടെ വീട്ടിലിരുന്നു ചന്ദനം അരക്കുന്ന സീന്‍ ഇതിന് എവിഡന്‍സ് ആയിട്ട് എടുക്കാം.ആര്‍ക്കു വേണേലും സിമ്ബിളായി പറ്റിക്കാന്‍ നിന്നുകൊടുക്കുന്ന പരുവത്തില്‍ ആണല്ലോ ബാലാമണിയുടെ സ്വഭാവവും.ബാലാമണി ഉറച്ച ഭക്തയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവളുടെ ഭക്തി ചൂഷണം ചെയ്യാമെന്ന് ഐഡിയ കണ്ടെത്തി ജാനുവേച്ചി പ്ലാന്‍ ഇട്ടു. ഒരിക്കല്‍ ഇതേ ബാലാമണി ആദ്യമായിട്ട് ജാനുവേച്ചീടെ കൂടെ തുള്ളിച്ചാടി ഗുരുവായൂര് തൊഴാന്‍ പോകുമ്ബഴാണ് ആരോ സൈക്കിള്‍ ഇടിച്ചിട്ടതെന്നും ഇവിടെ ഓര്‍ക്കണം.

അതും ജാനുവേച്ചി തന്നെ ആളെ വിളിപ്പിച്ചു തള്ളിയിട്ടതാകണം. ഒടുവിലെന്തായി, താന്‍ ആഗ്രഹിച്ച പോലെ മനുവും ബാലാമണിയും തമ്മിലുള്ള കല്യാണം നടന്നു എന്നുറപ്പായപ്പോള്‍ കുടില ബുദ്ധിയുള്ള ജാനുവേച്ചി പതുക്കെ നൈസായിട്ട് ഇത്രേം നാള്‍ ഒളിപ്പിച്ചു വച്ച സ്വന്തം മോനെ വെളിയില്‍ തുറന്നുവിട്ട് എല്ലാരുടെ കണ്ണിലും പൊടിവാരിയിട്ട് രക്ഷപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button