ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരിയില്‍ തിരി തെളിയും. ഫെബ്രുവരി പത്തിനാണ് മേളയുടെ ഉദ്ഘാടനം. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവെയ്ക്കുകയായിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും മേള. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക.
തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയാണ് മേള നടക്കുന്നത്. 17 മുതല്‍ 21 വരെ എറണാകുളത്തും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും മേള നടക്കും. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ പാലക്കാടുമാണ് മേള നടക്കുക. തീയേറ്ററില്‍ ഒരേ സമയം ഇരുന്നൂറു പേര്‍ക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. രജിസ്ട്രേഷന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments