GeneralLatest NewsMollywoodNEWS

ആ സെറ്റില്‍ നിന്ന് ആരോടും പറയാതെ ഇറങ്ങി ഓടി; മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ സംഭവിച്ചതിനെക്കുറിച്ചു ജാഫര്‍ ഇടുക്കി

മണിയുടെ മരണം കഴിഞ്ഞ് 'തോപ്പില്‍ ജോപ്പന്റെ' സെറ്റിലേക്കാണ് ചെല്ലുന്നത്.

മലയാളികളുടെ പ്രിയതാരം കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടു വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് ജാഫര്‍ ഇടുക്കി. ഇത്തരം ആരോപണങ്ങളിൽ മനം മടുത്ത് അഭിനയം പോലും ഒരുകാലത്ത് ഉപേക്ഷിച്ചിരുന്നു എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജാഫർ ഇടുക്കി പറയുന്നു.

‘മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണിബായി വഴിയാണ് ‘ചാക്കോ രണ്ടാമന്‍’ എന്ന സിനിമ കിട്ടിയത്. മിമിക്രിയില്‍ ഉള്ള കാലം മുതല്‍ക്കേ നല്ല ബന്ധം ഉണ്ടായിരുന്നു. അവസാനമായി കണ്ടത് ഇന്നും ഓര്‍മയുണ്ട്. സാധാരണ കാണുന്നതിനേക്കാള്‍ സന്തോഷം. പൊട്ടിച്ചിരി. പിറ്റേന്ന് ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കാനുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേഗം മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചു. പിന്നെ, കേള്‍ക്കുന്നത് മരണ വാര്‍ത്തയാണ്. വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. മാനസികമായി അനുഭവിച്ച സംഘര്‍ഷം. ആത്മമിത്രമായിരുന്നു മണിബായി. ആ മരണത്തില്‍ ഒന്നു പൊട്ടിക്കരയാന്‍ പോലും പറ്റിയില്ല. ഒരു വശത്ത് കേസന്വേഷണം, എന്തോ ചെയ്‌തെന്ന മട്ടിലുള്ള വാര്‍ത്തകള്‍.’ താരം പങ്കുവച്ചു.

read also:‘തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപ്പെട്ടു’; സാബുമോൻ

‘മണിയുടെ മരണം കഴിഞ്ഞ് ‘തോപ്പില്‍ ജോപ്പന്റെ’ സെറ്റിലേക്കാണ് ചെല്ലുന്നത്. അവിടെ ചെന്നതോടെ ഓര്‍മകള്‍ കയറും പൊട്ടിച്ചു വരാന്‍ തുടങ്ങി. അവിടെയുള്ളവര്‍ പഴയ കാര്യങ്ങള്‍ ഓരോന്നു ചോദിച്ചതോടെ എനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ ആ സെറ്റില്‍ നിന്ന് ആരോടും പറയാതെ ഇറങ്ങി ഓടി.’ ജാഫർ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button