CinemaGeneralLatest NewsMollywoodNEWS

ഞാന്‍ മാര്‍ട്ടിനോട് ചാന്‍സ് ചോദിച്ചപ്പോള്‍ എന്നെ വേണ്ട എന്നായിരുന്നു മറുപടി: കുഞ്ചാക്കോ ബോബന്‍

എന്റെ സിനിമ കരിയറിന്റെ ആദ്യത്തെ എട്ടു വര്‍ഷം മുടിയും താടിയും മീശയും ഒന്നും മാറ്റത്ത ആളായിരുന്നു ഞാന്‍

ഒരു കാലത്ത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട കുഞ്ചാക്കോ ബോബന്‍ ഇന്ന് ചെയ്യുന്നത്രയും വ്യത്യസ്തത നിറഞ്ഞ സിനിമകളാണ്. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം സിനിമ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരെ പോലും അത്ഭുതപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തെ തേടി ഇങ്ങോട്ട് വന്ന ചിത്രങ്ങളായിരുന്നില്ല. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രവും, ഇനി വരാനിരിക്കുന്ന മഹേഷ്‌ നാരായണന്‍ ചിത്രവുമൊക്കെ കുഞ്ചാക്കോ ബോബന്‍ അങ്ങോട്ട്‌ ചോദിച്ചു വാങ്ങിയതാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘നായാട്ട്’ എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെ അതുമായി ബന്ധപ്പെട്ട ചില സീക്രട്ട് ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് താരം.

കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍

“മാര്‍ട്ടിനുമായി ഒരു സിനിമ ചെയ്യണം എന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. അത് കൊണ്ടുതന്നെ ഞാന്‍ ചോദിച്ചു വാങ്ങിയ വേഷമാണ് ഇതിലെ പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസ് കഥാപാത്രം. ഞാന്‍ ചാന്‍സ് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞത് ‘എനിക്ക് ഈ കുഞ്ചാക്കോ ബോബനെയല്ല’ വേണ്ടതെന്നാണ്. അങ്ങനെ ഞാന്‍ മാര്‍ട്ടിന്റെ നിര്‍ദേശമനുസരിച്ച് കഥാപാത്രത്തിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങി. എന്റെ സിനിമ കരിയറിന്റെ ആദ്യത്തെ എട്ടു വര്‍ഷം മുടിയും, താടിയും, മീശയും ഒന്നും മാറ്റത്ത ആളായിരുന്നു ഞാന്‍. അവിടെ നിന്ന് ഈ വിധം മാറിയിട്ടുണ്ടെങ്കില്‍ എന്‍റെ രണ്ടാം വരവില്‍ ഞാന്‍ സിനിമയെ കൂടുതല്‍ സ്നേഹിച്ചത് കൊണ്ടും മനസിലാക്കിയതു കൊണ്ടുമാണ്”. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button