പുനലൂരിൽ ഇരുപത്തി രണ്ടുകാരി ആത്മഹത്യ ചെയ്ത വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. ‘ഇത് വരേ കണ്ടിട്ടില്ല പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി’ എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം.
‘നമ്മുക്ക് കരച്ചിൽ വന്നാൽ കരയുക സന്തോഷം വന്നാൽ ചിരിക്കുക എന്ത് വിഷമം ഉണ്ടെങ്കില്ലും ആരോട് എങ്കിലും ഷെയർ ചെയ്യുക. നമ്മുടെ കർമ്മത്തിൽ അടിയുറച്ച് വിശ്വസിക്കുക പ്രപഞ്ചം നമ്മളെ കൈവിടില്ല’ എന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റും ചെയ്തിട്ടുണ്ട്.
പുനലൂര്‍ കരവാളൂര്‍ പഞ്ചായത്തിൽ സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകളായ ആതിരയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. തൊഴിലുറപ്പുതൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ ആതിരയെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെമ്പഴന്തി എസ്.എന്‍.കോളേജിലെ എം.എ. ഇംഗ്ലീഷ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.
Post Your Comments