InterviewsLatest NewsNEWS

‘ഇതാണ് മമ്മൂട്ടിക്ക് വേണ്ടി അധികം പാടാത്ത കാരണം’: തുറന്നു പറഞ്ഞ് എം.ജി ശ്രീകുമാർ

തിരുവനന്തപുരം : 1983-ല്‍ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് എത്തിയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. സംഗീത സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

മോഹന്‍ലാലിന്റെ ഒട്ടുമിക്ക സിനിമകളിലും മോഹൻലാലിന്റെ ശബ്‍ദമായത് എം ജി ആണ് . ഇപ്പോഴിത മോഹന്‍ലാലിന്റെ സ്ഥിരം ശബ്ദമായതിനെ കുറിച്ചും, മമ്മൂട്ടിയ്ക്ക് വേണ്ടി അധികം പാടാത്തതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് എംജി ശ്രീകുമാര്‍. ഗൃഹലക്ഷ്മിയ്ക്ക് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എന്റെ തുടക്ക കാലം മുതല്‍ ഇന്നു വരെ ലാലിന് വേണ്ടി ഞാൻ പാടി. ചിത്രം എന്ന സിനിമയില്‍ ഞാൻ പാടിയപ്പോള്‍ എല്ലാവരും പറഞ്ഞു ലാലിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന്. അത് ഇന്നും തുടര്‍ന്നു പോരുന്നു. മോഹന്‍ലാലിന് വേണ്ടി പാടിയത് ആളുകൾ അങ്ങ് സമ്മതിച്ചപ്പോള്‍ ഞാൻ ലാലിന്റെ പാട്ടുകാരനായി. എന്റെ ശബ്ദം മാത്രമെന്താ മമ്മൂട്ടിക്ക് ചേരില്ലെന്ന് പറയുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്.

എന്നാലും ഒരു സത്യം പറയാം. മമ്മൂട്ടിപൗരുഷത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന് ദാസേട്ടന്‍ പാടുന്നതു പോലെ വേറെ ആര് പാടിയാലും ചേരില്ല. അതാണ് യാഥാര്‍ത്ഥ്യം. മറ്റ് നടന്‍മാര്‍ക്കു വേണ്ടിയും ഞാന്‍ കുറെ പാടിയിട്ടുണ്ട്. അന്നൊക്കെ ദാസേട്ടനായിരുന്നു മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നത്. അന്ന് പലരും പറയും, മമ്മൂട്ടിക്ക് എന്റെ ശബ്ദം ചേരില്ലെന്ന്. പക്ഷേ പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ മമ്മൂക്കയ്ക്ക് വേണ്ടി പാടി’- എം ജി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button