BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

കാസ്റ്റിംഗ് കൗച്ചിന് നിർബന്ധിതയായിട്ടുണ്ട്, സംവിധായകനെ ഭയന്ന് മേക്കപ്പ് ആർട്ടിസ്റ്റിനെ കൂടെ കിടത്തേണ്ടിവന്നു: ഇഷ ഗുപ്ത

മുംബയ്: സിനിമ മേഖലയിൽ ഉയർന്നുവരുന്ന പ്രധാന പരാതി കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ്. മുൻപ് തങ്ങൾക്കുണ്ടാകുന്ന മോശം അനുഭവം തുറന്നുപറയാൻ നടിമാർ തയ്യാറായിരുന്നില്ല എങ്കിൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. പല പ്രശസ്ത താരങ്ങളും തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബോളിവുഡിൽ തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് താരസുന്ദരി ഇഷ ഗുപ്ത. രണ്ട് പ്രാവിശ്യം കാസ്റ്റിങ് കൗച്ചിന് നിർബന്ധിതയാകേണ്ടി വന്നിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.

ഒരു സിനിമയുടെ ചിത്രികരണ വേളയിൽ സംവിധായകൻ, നിർമ്മാതാവ് എന്നിവരിൽ നിന്നും വളരെ മോശപ്പെട്ട അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. എന്നാൽ അങ്ങനെയുള്ള അനുഭവം നേരിട്ടിട്ടും താൻ ആ സിനിമ ചെയ്തു തീർത്തുവെന്നും ഇഷ പറയുന്നു.

‘ഇത് അപ്രതീക്ഷിതം’: നടന്‍ ഇന്ദ്രന്‍സും മകനും വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ഡോ. ബിജു

‘എനിക്ക് ഒറ്റയ്ക്ക് കിടക്കുവാൻ ഭയമാണെന്ന് അപ്പോൾ ഞാൻ പറഞ്ഞു. എന്റെ കൂടെ തന്നെ എന്റെ മേക്കപ്പ് ആർട്ടിസ്റ്റിനെയും കിടത്തി. എന്നാൽ ഞാൻ ഭയന്നിരുന്നത് പ്രേതത്തെ ആയിരുന്നില്ല. അയാളെ മാത്രമായിരുന്നു. അതിന്റെ കാരണം എന്തെന്നാൽ എന്നാണ് എപ്പോഴാണ് അങ്ങനെയൊക്കെ സംഭവിക്കുക എന്ന് അറിയുവാൻ കഴിയുകയില്ലല്ലോ. അവരിതൊക്കെ ഞങ്ങളോട് മാത്രമാണ് കാണിക്കുന്നത്.അവർ കരുതുന്നത് ഞങ്ങൾ സിനിമയിൽ അഭിനയിക്കുവാൻ വേണ്ടി അല്ലെങ്കിലും മികച്ചൊരു കഥാ പാത്രം കിട്ടുവാൻ വേണ്ടി അതിന് തയ്യാറാകുമെന്നതാണ്. അതൊക്കെ തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും. ‘ഇഷ ഗുപ്ത വ്യക്തമാക്കി.

‘ഒരാളുടെ ഏറ്റവും മോശമായ ഭാഗം കാണുവാൻ ഇടയായിട്ടുണ്ട്. അയാൾ എന്നോട് അങ്ങനെ ചെയ്യാൻ തുടങ്ങിയത് ഞാൻ ഒന്നും ചെയ്യില്ല എന്ന് പൂർണമായും മനസ്സിലായതിന് ശേഷമാണ്. ആ ഒരു സിനിമയിൽ എന്റെ കൂടെ വന്നത് അമ്മയായിരുന്നു. ഈ കാരണം കൊണ്ട് അയാൾക്ക് എന്നോട് ഏറ്റവും കൂടുതൽ പക തോന്നിയിരുന്നു. അത് കൊണ്ട് തന്നെ ഏറ്റവും മോശമായി തന്നെ പെരുമാറി. അയാളുടെ ആഗ്രഹത്തിന് നിന്ന് കൊടുക്കാത്തതുകൊണ്ട് എന്നെ പുറത്താക്കുവാൻ ശ്രമിച്ചു’. ഇഷ ഗുപ്ത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button