കഥാപാത്രത്തിന് ചേരുന്ന ആളായിട്ടാണ് ടൊവിനോ ആദ്യ ആലോചനയില്‍ത്തന്നെ തങ്ങളുടെ മുന്നിലേക്കു വന്നതെന്നും, അതുപോലെ വ്യക്തിപരമായി ടൊവിനോക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ട് തനിക്ക് അനുഭവപ്പെടാറുണ്ടെന്നും സംവിധായകൻ ആഷിഖ് അബു. മാധ്യമലോകത്തെ അടിസ്ഥാനമാക്കി മായാനദിക്കും വൈറസിനും ശേഷം ടൊവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നാരദന്‍’. തുടര്‍ച്ചയായി എടുക്കുന്ന മൂന്നാമത്തെ ചിത്രത്തിലും ടൊവിനോയെ തന്നെ നായകനാക്കാനുള്ള തീരുമാനത്തെ കുറിച്ച് പറയുകയാണ് ആഷിഖ് അബു മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍.
ആഷിഖ് അബുവിന്റെ വാക്കുകൾ :
‘പ്രെഡിക്ടബിള്‍ അല്ലാത്ത ഒരു അഭിനേതാവാണ് ടൊവിനോ എന്ന് തോന്നാറുണ്ട്. ഏതു തരത്തിലുള്ള വേഷവും ഇണങ്ങുന്ന ഏതു വേഷത്തിലും അവതരിപ്പിക്കാന്‍ പറ്റുന്ന ഇമേജിന്റെ ഭാരങ്ങള്‍ അധികമില്ലാത്ത അഭിനേതാവ്.
മായാനദിയില്‍നിന്ന് നാരദനിലേക്ക് എത്തുമ്പോള്‍ ടൊവിനോ ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും ഓരോ സിനിമ കഴിയുന്തോറും സ്വയം നവീകരിച്ച് കഠിനാധ്വാനം ചെയ്ത് കുറച്ചു കൂടി പക്വതയുള്ള അഭിനേതാവായി അദ്ദേഹം വളരുന്നുമുണ്ട്. എന്റെയൊരു അടുത്ത സുഹൃത്തു കൂടിയായതിനാല്‍ അവന്റെ വളര്‍ച്ച ഏറെ സന്തോഷത്തോടെ കാണുന്ന ഒരാളാണ് ഞാന്‍’.
Post Your Comments