CinemaGeneralIndian CinemaLatest NewsMollywood

‘കായംകുളം കൊച്ചുണ്ണിയെ നെഗറ്റീവ് ഷേഡിൽ അവതരിപ്പിച്ചതിന്റെ കാരണം ഇതാണ്’: വിനയൻ പറയുന്നു

സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. കയാദു ലോഹറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിച്ചത്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയെ ഹീറോ ഇമേജിൽ അവതരിപ്പിക്കുന്നതിന് പകരം നെഗറ്റീവ് ഷേഡിൽ അവതരിപ്പിച്ചത് വലിയ ചർച്ചയായിരുന്നു. ചെമ്പൻ വിനോദാണ് ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി എത്തിയത്.

ഇപ്പോളിതാ, കായംകുളം കൊച്ചുണ്ണിയെ നെ​ഗറ്റീവ് ഷേഡിൽ അവതരിപ്പിച്ചതിന്റെ കാരണം പറയുകയാണ് സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ടിൽ അവതരിപ്പിച്ചതാണ് സത്യമായ കഥയെന്നും കായംകുളം കൊച്ചുണ്ണിയെ പിടിച്ചത് വേലായുധപ്പണിക്കരാണെന്നുമാണ് വിനയൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഷീൻ ലൂക് ഗൊദാർദ് അന്തരിച്ചു

വിനയന്റെ വാക്കുകൾ:

അതാണ് അതിന്റെ സത്യമായ കഥ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്ന സമയത്ത് കായംകുളം കൊച്ചുണ്ണിയും വേലായുധപ്പണിക്കരും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അത് പുസ്തകങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയെ പിടിച്ചത് വേലായുധപ്പണിക്കരാണെന്നും അതുകൊണ്ടാണ് പണിക്കർ പട്ടം കൊടുത്തതെന്നും ഗൂഗിളിലൊക്കെ ചില രേഖകളിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറേ പേരോട് സംസാരിച്ചു.

ഓരോരുത്തരും ഓരോ വേർഷനുകളാണ് പറഞ്ഞത്. ഇതിൽ സിനിമാറ്റിക്കായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ വിശ്വസിച്ചു. കായംകുളം കൊച്ചുണ്ണി 41ാമത്തെ വയസിൽ മരിച്ചു, എന്നാണ് ഗൂഗിളിൽ ഒരിടത്ത് ഞാൻ വായിച്ചത്. അത് ചരിത്രമായി എടുത്തവരുണ്ട്. അത് അവർ സിനിമക്ക് വേണ്ടി ഉണ്ടാക്കിയതാണ്. 71ാം വയസിൽ പുള്ളി കായംകുളം ജയിലിൽ കിടന്ന് മരിച്ചെന്നും ജയിലിൽ കൊച്ചുണ്ണിയെ പിടിച്ചിട്ടത് വേലായുധപ്പണിക്കരാണെന്നും പറയുന്ന പുസ്തകങ്ങളുണ്ട്. വളരെ കുറച്ച് പുസ്തകങ്ങളേ ഈ വേലായുധപ്പണിക്കരെ പറ്റി എഴുതപ്പെട്ടിട്ടുള്ളൂ. എത്ര ആൾക്കാർക്ക് നന്മ ചെയ്താലും മോഷണം മോഷണം തന്നെയല്ലേ എന്നതാണ് വേലായുധപ്പണിക്കർ പറയുന്നത്. കായംകുളം കൊച്ചുണ്ണിയെ ഹീറോയാക്കി സിനിമ ചെയ്യുമ്പോൾ ഇത് പറയില്ലല്ലോ. അപ്പോൾ ഇത് പുണ്യകർമമായാണ് പറയുക.

shortlink

Related Articles

Post Your Comments


Back to top button