GeneralLatest NewsNEWS

ഇത് മീഡിയയിലൊന്നും വരരുത്, മോള്‍ സഹിക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞിരുന്നു: സരിത

ഗര്‍ഭിണിയായിരിക്കെ മുന്‍ ഭര്‍ത്താവായ മുകേഷില്‍ നിന്നും ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരിത. ശാരീരികമായി പല തരത്തില്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും കരയുന്ന സമയത്ത് നല്ല അഭിനേത്രിയാണെന്നാണ് അദ്ദേഹം പറയാറുള്ളതെന്നും സരിത പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛന് താൻ വാക്ക് കൊടുത്തിരുന്നു, അതാണ് പോലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് സരിത കൂട്ടിച്ചേർത്തു.

‘ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്. എനിക്ക് ഡിവോഴ്സ് കിട്ടിയിരുന്നില്ല. 2011ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്സ് കിട്ടിയതെന്നറിയില്ല’.

‘ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാന്‍ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മ്യൂചല്‍ ഡിവോഴ്സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. സിനിമയിലൊക്കെയെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ. എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. അതേക്കുറിച്ച് മറ്റൊരാളോട് പറയാന്‍ നാണക്കേട് തോന്നി’.

Read Also:- പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകളുള്ളപ്പോൾ ആ സിനിമകളിൽ പ്രവർത്തിക്കുന്നതിൽ അർത്ഥമുണ്ട്: ജെന്നിഫർ ലോറൻസ്

‘അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. അതാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം. ഇത് മീഡിയയിലൊന്നും വരരുത്. മോള്‍ സഹിക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ പാലിച്ചിരുന്നു. ശാരീരികമായി പല തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. കരയുന്ന സമയത്ത് നല്ല അഭിനേത്രിയാണല്ലോ എന്നാണ് ചോദിക്കാറുള്ളത്’ സരിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button