CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ നീക്കി ഹൈക്കോടതി: ഹാജരാക്കിയത് വ്യാജരേഖയെന്ന് കണ്ടെത്തൽ

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ നീക്കി ഹൈക്കോടതി. സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതിയുടെ നടപടി. കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ്.

തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍ നിന്ന് സൈബി സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നു കാണിച്ച് സൈബി നൽകിയ രേഖ വ്യാജമെന്നു കണ്ടെത്തിയ കോടതി വിഷയം ഗൗരവതരമാണെന്നും വ്യക്തമാക്കി. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ സൈബി ജോസിന് പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്.

‘ഞങ്ങള്‍ മുന്നോട്ട്’ : 17 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ചിന്താമണി കൊലക്കേസ്’ രണ്ടാം ഭാഗവുമായി സുരേഷ് ഗോപിയും ഷാജി കൈലാസും

കേസിൽ വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണിമുകുന്ദനോടു കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments


Back to top button