GeneralInterviewsLatest NewsNEWS

ഞാൻ പബ്ലിക് എന്റർടെയ്നറാണ്, എന്നെ പറ്റി എന്ത് വേണമെങ്കിലും എഴുതിക്കോ, എന്റെ വീട്ടിലേക്ക് കടക്കരുത്: ശ്വേത മേനോൻ

തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശ്വേത മേനോൻ. വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ​ഗോസിപ്പുകൾ വരുന്നുണ്ടെന്നും ഇത് കേൾക്കുമ്പോൾ എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്നാണ് ഭർത്താവ് പറയുന്നത് എന്നുമാണ് ചാനൽ കേരള ബോക്സ് ഓഫീസുമായുള്ള അഭിമുഖത്തിൽ താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

‘വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ​ഗോസിപ്പുകൾ വന്നു. എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്ന് ശ്രീ പറയുന്നുണ്ട്. തുടക്കത്തിൽ ​ഗോസിപ്പ് വരുമ്പോൾ വിഷമമുണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ വന്നപ്പോൾ സൽമാന്റെ കൂടെ അഫെയ്ർ ഉണ്ടെന്ന് ​ഗോസിപ്പ് വന്നു.

എന്നെ പറ്റി നിങ്ങൾ എന്ത് വേണമെങ്കിലും എഴുതിക്കോ. എന്റെ വീട്ടിലേക്ക് കടക്കരുത്. അവർ ഈ ഇൻഡസ്ട്രിയിൽ ഇല്ല. അവരെ പറ്റി എന്തിനാണ് പറയുന്നത്. അത്രയേയുള്ളൂ. ഞാൻ ഈ ഇൻഡസ്ട്രിയിലാണ്. ഞാൻ ഒരു പബ്ലിക് എന്റർടെയ്നറാണ്. എന്നെ നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളൂ. ഒരു പ്രശ്നവുമില്ല.

കൊവിഡ് സമയത്ത് ഞാൻ‌ ആത്മഹത്യ ചെയ്തെന്ന് ​ഗോസിപ്പ് വന്നു. കൊവിഡിൽ വീട്ടിലിരുന്നിട്ടും വാർത്തയുണ്ടാക്കിയ ആളാണെന്ന് സുഹൃത്തുക്കളും കസിൻസും പറഞ്ഞു. കുഴപ്പമില്ല അവർ എന്റെ ദൃഷ്ടി മാറ്റുകയാണെന്ന് കരുതിക്കോളാം. ഭർത്താവ് വളരെ കൂളാണ്. ഇതൊന്നും പരി​ഗണിക്കുന്നേ ഇല്ല. ആൾക്ക് അറിയാലോ ഞാൻ എവിടെ വരേക്കും പോവുമെന്ന്’.

 

shortlink

Related Articles

Post Your Comments


Back to top button