GeneralLatest NewsMollywoodNEWSWOODs

ഓട്ടോ തിരികെ വാങ്ങിയെന്ന് രേവത് പറയുന്നത് പച്ച കള്ളമാണെന്ന് മണിയുടെ അനുജന്‍: തെറ്റ് പറ്റിയെന്നു രേവത്

8 വര്‍ഷം മുന്നേ കൂടെ ഉണ്ടായിരുന്നവരാണ്. എനിക്ക് ഓര്‍മയില്‍ കിട്ടുന്നില്ല

കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഏഴ് വര്‍ഷം പിന്നിടുകയാണ്. കലാഭവന്‍ മണിയുടെ സഹായം കൊണ്ട് ജീവിതം കെട്ടി പടുത്ത ഒട്ടനവധി പേര്‍ ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലുമായുണ്ട്. അത്തരത്തില്‍ മണി സാമ്പത്തികമായി സഹായിച്ച ഒരാളാണ് രേവത്. ഒരു ഓട്ടോ രേവതിന് മണി നൽകിയിരുന്നു. അതിനേക്കുറിച്ച് ഒരു അഭിമുഖത്തിൽ രേവത് പറഞ്ഞ ചില കാര്യങ്ങൾ വിവാദത്തിലായിരുന്നു.

‘കലാഭവന്‍ മണി ചേട്ടന്‍ ചെയ്യാതെ പോയ കുറെ കാര്യങ്ങളുണ്ട് ഇവിടെ. അത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. മണിചേട്ടന് ചെയ്യാന്‍ ബാക്കി വെച്ച കാര്യങ്ങളുണ്ടെന്നും അറിയുന്നതും അങ്ങനെയാണ്. എനിക്ക് ഒരു ഓട്ടോറിക്ഷ എടുത്തു തന്നു മണിചേട്ടന്‍. എന്നാല്‍ അത് മണിച്ചേട്ടന്റെ വീട്ടുകാര്‍ തിരികെ വാങ്ങി എന്നും’ രേവത് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

READ ALSO: പെണ്ണുങ്ങള്‍ പൊങ്കാലയ്ക്ക് പോകുമ്പോള്‍, രണ്ട് പെഗ്ഗ് അടിക്കാതെ പ്രാര്‍ത്ഥനയോടെ ഇരിക്കൂ: പാര്‍വതി

എന്നാല്‍ രേവതിന്റെ ആ പ്രസ്താവന തെറ്റാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞ് കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ രംഗത്തെത്തി. ‘മണിച്ചേട്ടന്റെ വീട്ടുകാര്‍ തന്റെ ഓട്ടോ തിരികെ വാങ്ങിയെന്ന് രേവത് പറയുന്ന ഈ വാര്‍ത്ത പച്ച കള്ളമാണ്. ഞങ്ങള്‍ കുടുംബാംഗങ്ങള്‍ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല. മണി ചേട്ടന്റെ വിയോഗശേഷം നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ച്‌ കണ്ടിട്ടുണ്ട്. അതിലൊക്കെ ഒരുപാട് വേദന തോന്നിയിട്ടുണ്ട്. ഇന്ന് മണി ചേട്ടന്റെ ഓര്‍മ ദിവസമാണല്ലോ. ഇത് കഴിഞ്ഞ് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. നിയമ നടപടികളുമായി മുന്നോട്ട് പോകും’ – രാമകൃഷ്ണന്‍ പറഞ്ഞത്.

ഇതോടെ രേവതും വിശദീകരണവുമായി എത്തി. അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെല്ലൊന്ന് തെറ്റിപ്പോയി എന്നാണ് രേവത് ഇപ്പോള്‍ പങ്കിട്ട ഒരു പോസ്റ്റില്‍ പറയുന്നത്. ‘എനിക്ക് എട്ട് വര്‍ഷം മുമ്പ് സിഡി കച്ചവടം തുടങ്ങി തന്നത് കലാഭവന്‍ മണിച്ചേട്ടനായിരുന്നു. അന്ന് ഞാന്‍ സിഡി വില്‍ക്കാന്‍ ബാഗ് തൂക്കിയൊക്കെ നടക്കുന്നത് കണ്ട് മണിച്ചേട്ടന്‍ തന്നെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോ എനിക്ക് വാങ്ങി തന്നു.അങ്ങനെ ഉത്സവപറമ്പുകളില്‍ അന്ന് കൊണ്ട് നടന്നു. അങ്ങനെ അദ്ദേഹത്തിന്റെ സുഹൃത്തുകളില്‍ ഒരാള്‍ എന്നെ ഭീഷണിപ്പെടുത്തി നിനക്ക് ലൈസന്‍സ് ഒന്നുമില്ലാണ്ട് നീ കൊണ്ട് നടക്കണ്ടായെന്ന്. അങ്ങനെ ഓട്ടോ അവര്‍ തിരിച്ചു വാങ്ങി. അത് അന്ന് തന്നെ അവര്‍ തിരിച്ചു വാങ്ങി ഞാന്‍ അന്ന് കൊടുത്തു. പിന്നെ അവര്‍ വിറ്റോ എന്നോന്നുമറിയില്ല. അത് 8 വര്‍ഷം മുന്നേ കൂടെ ഉണ്ടായിരുന്നവരാണ്. എനിക്ക് ഓര്‍മയില്‍ കിട്ടുന്നില്ല’ എന്നാണ് പുതിയ പോസ്റ്റില്‍ രേവത് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button