GeneralInterviewsLatest NewsNEWS

‘തീരെ വയ്യായിരുന്നു, സേഫ്റ്റിക്ക് വേണ്ടിയാണ് ആ വീഡിയോ എടുത്തത്’: റോബിന് പറയാനുള്ളത്

കൊച്ചി: ബിഗ് ബോസിലൂടെ സെലിബ്രിറ്റിയായ റോബിൻ രാധാകൃഷ്ണനെതിരെ മുൻ സുഹൃത്ത് ആരവ് ഉന്നയിച്ച ആരോപണത്തിൽ മറുപടിയുമായി റോബിൻ രംഗത്ത്. വ്യാജ കണ്ടന്റ് സൃഷ്ടിച്ച് പ്രേക്ഷകരെ വഞ്ചിക്കാന്‍ റോബിന്‍ ശ്രമിച്ചുവെന്നാണ് ആരവ് പറഞ്ഞത്. റോബിൻ ഛർദ്ദിക്കുന്നതായി അഭിനയിച്ച് വീഡിയോ ചിത്രീകരിച്ചുവെന്നാണ് ആരവ് എന്ന യുവാവ് കഴിഞ്ഞ ദിവസം ആരോപിച്ചത്. വീഡിയോ വൈറലായതോടെ ആരാവിനെതിരെ റോബിൻ രംഗത്തെത്തി.

‘അന്ന് എനിക്ക് തീരെ വയ്യായിരുന്നു. ട്രവലിങ്, പനി എല്ലാം കൊണ്ടും വയ്യാതെ കിടക്കുകയായിരുന്നു. അന്ന് അവിടെ എന്നെ ചിലർ കാണാൻ വന്നപ്പോഴും ഞാൻ‌ കിടക്കുകയായിരുന്നു. എന്നെ അന്ന് കാണാൻ വന്നവരെല്ലാം ഞാൻ അവിടെ കിടക്കുന്നത് കാണുന്നുണ്ടായിരുന്നു. അന്ന് ഉദ്ഘാടനത്തിന് ഒരു മണിക്കൂർ താമസിച്ചാണ് എത്തിയത്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്നവർ എന്നോട് പറഞ്ഞു സംഘാടകരെ വീഡിയോകോൾ ചെയ്യുവെന്ന്. ഇനിയും ഛർദ്ദിക്കുകയാണെങ്കിൽ വീഡിയോ എടുത്ത് വെച്ചേക്കാനും പറഞ്ഞു.

കാരണം ആ പരിപാടിക്ക് വേണ്ടി അവർ എനിക്ക് മൂന്ന് ലക്ഷം രൂപ തന്നിട്ടുണ്ട് നേരത്തെ തന്നെ. അതുകൊണ്ടാണ് തീരെ വയ്യാതെയായാൽ കാണിക്കാൻ വേണ്ടി സേഫ്റ്റിക്കായി വീഡിയോ എടുത്ത് വെച്ചത്. എവിടേയും ഇടാൻ വേണ്ടി എടുത്ത വീഡിയോ അല്ല. ഒരു സേഫ്റ്റിക്ക് വേണ്ടി എടുത്തതാണ്. എന്നിട്ടും വയ്യാതെ ഞാൻ ആ ഉദ്ഘാടനത്തിന് പോയി. സേഫ്റ്റിക്ക് വേണ്ടി എടുത്ത് വെക്കാൻ പറഞ്ഞ വീഡിയോയാണ് മാസങ്ങൾക്ക് ശേഷം ഇങ്ങനെ പുറത്ത് വിട്ടിരിക്കുന്നത്. എന്തുവാ… ഒരു ഛർദ്ദില് വരെ പ്രശ്നമാണോ?. ഛർദ്ദിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലേ…? ആ വീഡിയോ ഞാൻ എവിടെയെങ്കിലും ഇട്ട് സിംപതി പിടിച്ച് പറ്റിയെങ്കിൽ ഓക്കെ. ഞാൻ അങ്ങനെ ചെയ്തില്ലല്ലോ’, റോബിൻ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button