GeneralLatest NewsMollywoodNEWSSocial MediaWOODs

മദ്യലഹരിയിൽ വഴക്ക്, അടിച്ചപ്പോൾ ചെവിയുടെ കര്‍ണപടലം പൊട്ടി, നടി അനിഖയ്ക്ക് ഒരേസമയം തന്നെ നിരവധി ബന്ധങ്ങൾ: അനൂപ്

അനിഖയ്ക്ക് താന്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടുണ്ട്

നടി അനിഖ പറയുന്നത് പച്ചകള്ളമാണെന്നും ഒരേ സമയം അനവധി ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ആളാണ് അനിഖയെന്നും ആരോപിച്ചു അനൂപ് പിള്ള. മുഖമെല്ലാം പരിക്കേറ്റ്, കരഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്ന് അനിഖ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അനൂപ് ഇപ്പോൾ. തനിക്ക് ഒരു കുട്ടിയുണ്ടെന്ന് അനിഖയ്ക്ക് അറിയാമായിരുന്നുവെന്നും തന്നെ വെറും പണത്തിന്. മാത്രമായി ഉപയോഗിക്കുകയായിരുന്നുവെന്നും അനൂപ് പറഞ്ഞു.

read also: അനുശ്രീ ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ച്‌ വന്നിട്ടും അമ്മയ്ക്ക് ഒരു വിഷമവും ഇല്ലാത്തത് ഇതുകൊണ്ട് : വിമർശനവുമായി ആരാധകർ

അനൂപിന്റെ വാക്കുകൾ ഇങ്ങനെ,

‘രണ്ടു വര്‍ഷത്തെ ഡേറ്റിങ്ങിനുശേഷം ഞങ്ങൾ ഒന്നിച്ച്‌ താമസിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ ആയിരുന്നപ്പോഴെല്ലാം അവള്‍ എന്നോടൊപ്പം താമസിച്ചു, ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍, അവരുടെ ആവശ്യപ്രകാരം ഞാന്‍ അനിഖക്കായി ഒരു ആല്‍ബം നിര്‍മ്മിച്ച്‌ നല്‍കി. കന എന്നായിരുന്നു ആല്‍ബത്തിന്റെ പേര്. എന്നാല്‍ ഇതിലൂടെ പ്രതീക്ഷിച്ച പ്രശസ്തി അവള്‍ക്ക് ലഭിച്ചില്ല

താനുമായി റിലേഷന്‍ഷിപ്പിലായിരിക്കുമ്പോഴും അനിഖയ്ക്ക് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അവസാന കാമുകന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു ഛായാഗ്രാഹകനായിരുന്നു. അവള്‍ക്കായി ഒരു സിനിമ നിര്‍മ്മിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു ഈ ബന്ധം. എന്നാല്‍ അയാളുടെ കയ്യില്‍ പണമില്ലെന്ന് അറിഞ്ഞതോടെ അത് അവസാനിപ്പിച്ചു.

അനിഖയ്ക്ക് താന്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടുണ്ട്. പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് അനിഖ തന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ താന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറി. തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട് അനീഖ തന്നെ അടിച്ചതിനെത്തുടര്‍ന്ന് ചെവിയുടെ കര്‍ണപടലം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് താന്‍ വിദേശത്തേക്ക് പോകുകയായിരുന്നു.

സംഭവം നടന്നെന്ന് പറയപ്പെടുന്ന ദിവസം, ജനുവരി 28 ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു. ഞാന്‍ ഫ്രീയാണ് ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച്‌ മുറിവുകളുണ്ടാക്കി. എന്റെ ചെവിയില്‍ ബിയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.- അനൂപ് പറഞ്ഞു.

അനിഖയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് തനിക്കെതിരെ കേസെടുത്തത്. അനിഖയുമായുള്ള ലക്ഷങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് രേഖകളും ഹാജരാക്കിയതിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും അനൂപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button