മലയാളത്തിൽ ചിരിയുടെ പുതിയ ചരിത്രം കുറിച്ച ചിത്രമായിരുന്നു റാംജിറാവു സ്പീക്കിങ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്നച്ചനും മാമുക്കോയയ്ക്കും പിന്നാലെ സംവിധായകൻ സിദ്ദിഖും വിടവാങ്ങിയിരിക്കുകയാണ് ഇപ്പോൾ. ആ വേദനയിലാണ് നടൻ സായ് കുമാർ.
ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും അങ്ങനെ റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി വാക്കുകളിടറി വേദനയോടെയാണ് നടന്‍ സായ്കുമാർ പറഞ്ഞു.
READ ALSO: മലയാളിയെ ഏറെ ചിരിപ്പിച്ച സംവിധായകൻ: സിദ്ദിഖ് വിടവാങ്ങുമ്പോൾ !!
സായ്കുമാറിന്റെ ഒരു മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ,
‘റാംജി റാവു തന്നെയാണ് എന്നും ഓര്‍മ്മ. അവിടെ നിന്നാണ് എനിക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. എന്നും ബഹുമാനത്തോടെയുള്ള സ്നേഹമായിരുന്നു എന്നും അദ്ദേഹത്തിന്. സിനിമക്കാരന്‍ അല്ലാത്ത സിനിമക്കാരന്‍ ആയിരുന്നു സിദ്ദിഖ്. പച്ചയായ മനുഷ്യനായിരുന്നു. ഒരുപാട് വിജയങ്ങള്‍ നേടിയ വ്യക്തിയായിരുന്നു. ബോളിവുഡില്‍ അടക്കം വിജയം നേടിയ വ്യക്തിയാണ്. ചെറിയ അസുഖങ്ങള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് പോകും എന്ന് കരുതിയില്ല. ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖ് സാറും. റാംജി റാവുവിലെ മൂന്ന് അംഗങ്ങള്‍ പോയി. കുടുംബത്തിന് ഈ വിയോഗം താങ്ങാന്‍ ശേഷി ദൈവം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം’.
Post Your Comments