BollywoodGeneralLatest NewsNEWSWOODs

ഗര്‍ഭം അലസിയെന്നത് കള്ളം, ഗര്‍ഭപാത്രം എടുത്തു കളഞ്ഞാൽ എങ്ങനെ ഗര്‍ഭിണിയാകും? നടിയ്‌ക്കെതിരെ ആരോപണവുമായി മുൻ ഭർത്താവ്

ഫെബ്രുവരിയില്‍ രാഖി അവളുടെ വീട്ടില്‍ നിന്നും എന്റെ തുണിയെല്ലാം എടുത്ത് പുറത്തിട്ടു

ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിരയാറുണ്ട്. 2022 ജുലൈയിലാണ് ആദിലുമായുള്ള വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയത്. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. 2023 ജനുവരില്‍ ഇരുവരും പിരിഞ്ഞു.

ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ ആരോപണങ്ങൾ രാഖി ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ രാഖിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആദില്‍.

read also: ‘ഒന്നാം സാക്ഷി പരേതൻ’ ഓണം റിലീസായി OTT യിൽ എത്തുന്നു

രാഖിയുടെ കള്ളത്തരങ്ങൾ വെളിപ്പെടുത്തി ജയിലിലാക്കുമെന്നും ഭയന്ന് രാഖി നടത്തിയ നാടകമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ആദില്‍ പറയുന്നത്.

ആദിൽ പറയുന്നത് ഇപ്രകാരം, ‘ഫെബ്രുവരിയില്‍ രാഖി അവളുടെ വീട്ടില്‍ നിന്നും എന്റെ തുണിയെല്ലാം എടുത്ത് പുറത്തിട്ടു. നിന്നെ ഞാനിപ്പോള്‍ പട്ടിയാക്കിയെന്നാണ് പറഞ്ഞത്. എന്റെ പാസ്‌പോര്‍ട്ടും ഡെബിറ്റ് കാര്‍ഡും കാശും ഡയമണ്ട് മോതിരവും എല്ലാം രാഖിയുടെ വീട്ടിലായിരുന്നു. ഞാന്‍ രാവിലെ രാഖിയെ വിളിച്ച്‌ അവിടേക്ക് പോയി. ഞാന്‍ എന്റെ സാധനങ്ങള്‍ എടുത്ത് പോകാന്‍ നോക്കിയപ്പോള്‍ രാഖി എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി. നാളെ നീ പോയി മീഡിയയോട് എന്റേയും റിതേഷിന്റേയും കാര്യങ്ങളൊക്കെ പറയും. ഞാന്‍ റിതേഷുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് നിന്നെ കല്യാണം കഴിച്ചതെന്ന് പറയും. എന്നെ ജയിലിലിടും എന്ന് പറഞ്ഞ് കരഞ്ഞു. അപ്പോള്‍ ആരോ കോളിങ് ബെല്ലടിച്ചു. വാതില്‍ തുറന്നതും രാഖി അവരുടെ കാലില്‍ വീണു, എന്നെ രക്ഷിക്കൂ ഇവന്‍ എന്നെ തല്ലുകയാണെന്ന് പറഞ്ഞ് കരഞ്ഞു’ ആദില്‍ പറഞ്ഞു.

‘രാഖി ഗര്‍ഭിണിയായിരുന്നില്ല. രാഖി തന്റെ ഗര്‍ഭപാത്രം എടുത്തു മാറ്റിയതാണ്. എന്നാൽ ആറേഴ് ദിവസം നാടകം തന്നെയായിരുന്നു. ആദിലേ എന്റെ കുഞ്ഞ് പോയി എന്ന് പറഞ്ഞു. പക്ഷെ അവള്‍ക്ക് എങ്ങനെയാണ് ഗര്‍ഭിണിയാകാന്‍ പറ്റുക? അവളെ ഗര്‍ഭപാത്രം എടുത്തു കളയാന്‍ വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ കാരണമാണ് അങ്ങനെ ചെയ്തത്. അപ്പോഴാണ് പോലീസ് എന്നെ അറസ്റ്റ് ചെയ്യുന്നത്. ഞാന്‍ രാത്രി അവളെ വിളിച്ച്‌ രാവിലെ അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോഴേക്കും അവള്‍ എനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു’ ആദില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button