GeneralLatest News

സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ, റഹ്മാൻ സംഗീതനിശയെക്കുറിച്ച് ഉന്നത തല അന്വേഷണം ആരംഭിച്ചു

ചെന്നൈ: എ.ആർ.റഹ്മാൻ്​റെ ‘മറക്കുമാ നെഞ്ചം’ എന്ന സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത തല അന്വേഷണം ആരംഭിച്ചു. സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടത്തിയ പരിപാടിയ്ക്കെതിരെ വ്യാപക പരാതികളും വിമർശനങ്ങളും ഉയർന്നിരുന്നു. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്.

കുടുംബമായെത്തിയ സ്ത്രീകളെ പോലും നിരന്തരം ശാരീരിക ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കി ആയിരുന്നു ജനക്കൂട്ടത്തിന്റെ അതിക്രമം. നിസ്സഹായരായിരുന്നു തങ്ങൾ എന്നും ഇവർ പറയുന്നു. തിക്കിലും തിരക്കിലും അകപ്പെട്ട് ഒട്ടേറെപ്പേർ കുഴ‍ഞ്ഞു വീഴുകയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തതോടെയാണ് സർക്കാർ നടപടി. ഷോ ആസ്വദിക്കാനെത്തിയ മലയാളികളടക്കം ആയിരക്കണക്കിനു പേർ സംഘാടനത്തിലെ പോരായ്മകൾ മൂലം ദുരിതത്തിലായി.

20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റർ അകലെ പലർക്കും വാഹനം പാർക്ക് ചെയ്യേണ്ടി വന്നു. ആരാധകരുടെ സ്നേഹത്തിനു നന്ദി അറിയിച്ച റഹ്മാൻ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായി പറഞ്ഞു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ഉറപ്പാക്കുമെന്നും വാക്ക് നൽകി.

shortlink

Related Articles

Post Your Comments


Back to top button