BollywoodCinemaKollywoodLatest NewsNational

വിശാലിൽ നിന്ന് ആവശ്യപ്പെട്ടത് ആറര ലക്ഷം രൂപ, കൈക്കൂലി മേടിച്ചവരെ തെളിവോടെ പുറംലോകം കാണിച്ച് നടൻ

മാർക്ക് ആന്റണിക്ക് മികച്ച പ്രതികരണമാണ് നടന് ലഭിച്ചത്

തന്റെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങുന്നതിന് മുമ്പ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ 6.5 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് മാർക്ക് ആന്റണി നടൻ വിശാൽ.

എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയതിന് ശേഷം സംഭവം വൻ വിവാദമായി മാറിയിരിക്കുകയാണ്. സെപ്തംബർ 15 ന് റിലീസ് ചെയ്ത മാർക്ക് ആന്റണിക്ക് മികച്ച പ്രതികരണമാണ് നടന് ലഭിച്ചത്. ഞങ്ങൾ ഒരു സർട്ടിഫിക്കറ്റിനായി ഓൺലൈനായി അപേക്ഷിച്ചു, ചില കാര്യങ്ങൾ സിബിഎഫ്‌സി ഓഫീസിൽ സംഭവിച്ചതിൽ ഞങ്ങൾ ഞെട്ടിപ്പോയെന്നും താരം പറയുന്നു. സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും അഴിമതിക്കെതിരെ പോരാടാൻ അറിയാമെന്നും നടൻ പറഞ്ഞു.

ഇത്തരത്തിൽ സ്‌ക്രീനിങ്ങിനായി 3 ലക്ഷം രൂപയും സർട്ടിഫിക്കറ്റ് ലഭിക്കാൻ 3.5 ലക്ഷം രൂപയും നൽകേണ്ടി വന്നു, കരിയറിൽ ഒരിക്കലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല, പണം രണ്ട് ഗഡുക്കളായി അടച്ചു. സർക്കാർ ഓഫീസുകളിൽ ഇതാണ് അവസ്ഥയെങ്കിൽ, ഉന്നത അധികാരികളോട് ഇക്കാര്യം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും നടൻ തുറന്ന് പറഞ്ഞു. ഇത് ചെയ്യുന്നത് എനിക്കല്ല, ഭാവിയിലെ നിർമ്മാതാക്കൾക്ക് വേണ്ടിയാണ് കൂടാതെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നീതി ലഭിക്കണമെന്നും താരം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button