GeneralLatest NewsNEWS

രണ്ട് വർഷത്തോളം പീഡിപ്പിച്ചു, അബോർഷൻ ചെയ്യിപ്പിച്ചു; ബലാത്സംഗ കേസിൽ ഷിയാസ് കരീം പിടിയിൽ

ചെന്നൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് എയർപോർട്ടിൽ വെച്ച് തടയുകയായിരുന്നു. ചന്തേര പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് കസ്റ്റംസ് ഷിയാസിനെ തടഞ്ഞുവെച്ചത്. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ, കാസര്‍ഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്. കേസിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ തന്നെ കേരള പോലീസ് പിടികൂടുമെന്ന് ഷിയാസിന് ഉറപ്പായിരുന്നു. ഇതാണ് ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഷിയാസിന്റെ തന്ത്രം പാളി.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

പരസ്യ മോഡലായിരുന്ന ഷിയാസ് കരീം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ശ്രദ്ധേയനായത്. ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിലാണ് ഷിയാസ് മത്സരാർഥിയായി പങ്കെടുത്തത്. ബിഗ് ബോസിന് ശേഷം നിരവധി സിനിമ അവസരങ്ങൾ ലഭിച്ച ഷിയാസ്, സോഷ്യല്‍ മീഡിയയിലും താരമാണ്. സാമൂഹിക വിഷയങ്ങളിൽ പ്രതികരിച്ച് ഷിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button