കൊച്ചി: കഴിഞ്ഞ ദിവസമാണ് നടി ബീന കുമ്പളങ്ങിയുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. അനിയത്തിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും, താരസംഘടന നിർമിച്ച് നൽകിയ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നുവെന്നുമായിരുന്നു ബീന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ജീവിതത്തിൽ താൻ ഒറ്റപ്പെട്ടുപോയതെങ്ങനെയെന്ന് പറയുകയാണ് നടി ഇപ്പോൾ. അഗതി മന്ദിരത്തില്‍ സ്വസ്തമായി കഴിയുമ്പോഴും തന്റെ വീട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് ബീനയുടെ ആഗ്രഹം.
വളരെ ചെറുപ്പത്തിലാണ് ബീന അഭിനയിക്കാന്‍ എത്തിയത്. കുടുംബത്തെ പോറ്റാന്‍ വേണ്ടിയായിരുന്നു ഇത്. കല്യാണ രാമന്‍ എന്ന സിനിമയൊക്കെ കഴിഞ്ഞതിന് ശേഷം അധികം സിനിമകളിലൊന്നും ബീനയെ കണ്ടിട്ടില്ല. വർക്കുകൾ ലഭിച്ചില്ല എന്നതാണ് സത്യം. മക്കളില്ല, ഭര്‍ത്താവ് നന്നായി മദ്യപിക്കുമായിരുന്നു. അങ്ങനെ ഉള്ളതെല്ലാം കളഞ്ഞു. അമ്മ സംഘടന ഇടപെട്ട് മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കില്‍ വീടു വച്ചുതരാം എന്ന് പറഞ്ഞു. സഹോദരന്‍ മൂന്ന് സെറ്റ് സ്ഥലം തന്നപ്പോള്‍ അവിടെ വീട് വയ്ക്കുകയും ചെയ്തു.
അനിയത്തിയേയും ഭർത്താവിനെയും അവിടേക്ക് കൂട്ടി. പതിയെ അവർക്ക് ഞാൻ അധികപ്പറ്റായി. തിന്നാനും കുടിക്കാനും നല്‍കില്ല. കുത്തി നോവിക്കുന്ന വാക്കുകള്‍. പിന്നീട് വീട് അവരുടെ പേരിലേക്ക് മാറ്റി എഴുതണം എന്ന് പറഞ്ഞ് അവളും ഭര്‍ത്താവും പീഡിപ്പിക്കാന്‍ തുടങ്ങി. ഏറ്റവും ഇളയ സഹോദരി ഒഴികെ മറ്റെല്ലാവരും ഒറ്റക്കെട്ടായി. വരുമാനമില്ലാതെ ആയതോടെയാണിതെന്ന് ബീന പറയുന്നു.
Post Your Comments