India

അഞ്ചലില്‍ അടുത്തിരുന്നതിന് ദളിത്‌ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ചല്‍● അടുത്തിരുന്ന കുറ്റത്തിന് ദളിത്‌ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മനോജ്‌ എന്ന യുവാവിനെതിരെയാണ് ആക്രമണമുണ്ടായത്.

ഒക്ടോബര്‍ നാലിനാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മനോജ്‌ മൊബൈല്‍ കൂപ്പണ്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ വഴിയോരത്തെ ഇരിപ്പിടത്തില്‍ ഇരുന്നതാണ് പ്രതിയെ ചൊടിപ്പിച്ചത്. ജാതിപ്പേര് വിളിച്ച്  എഴുന്നേറ്റ് പോകാന്‍ അലറിയ പ്രതി തുടര്‍ന്ന് മനോജിനെ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ മനോജിന്റെ കൈയ്യിലെ ഞരമ്പുകള്‍ മുറിഞ്ഞു.

ആക്രമണത്തെത്തുടര്‍ന്ന് മനോജിന് ജോലിയ്ക്ക് പോകാന്‍ കഴിയാതെയായതോടെ മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്ത അമ്മയും ഭാര്യയും കുഞ്ഞും ഉള്‍പ്പെട്ട കുടുംബം കടുത്ത ദുരിതത്തിലായിരിക്കുകയാണ്.

ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയ്ക്കെതിരെ നടപടിയുണ്ടായിട്ടില്ല. രാഷ്ട്രീയ സ്വാധീനമുള്ള പ്രതി പോലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സാധു ദളിത്‌ കുടുംബത്തെ നാടുകടത്താനും ശ്രമം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button