KeralaNews

കാലിൽ സൂചികയറ്റി, തുണി അഴിച്ചു പരിശോധിച്ചു: ലാബ് ഉടമ ജീവനക്കാരിയോട് ചെയ്ത ക്രൂരതകൾ ഇങ്ങനെ

കൊച്ചി: കോതമംഗലത്തെ ഒരു സ്വകാര്യ മെഡിക്കൽ ലാബിൽ മോഷണക്കുറ്റം ആരോപിച്ച് മെഡിക്കൽ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി. അഞ്ച് മണിക്കൂറോളം തടഞ്ഞ് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് പരാതി. പെൺകുട്ടിയുടെ കാലിൽ ഒടിഞ്ഞിരുന്ന സിറിഞ്ചിന്റെ സൂചി പിന്നീട് ഓപ്പറേഷൻ ചെയ്‌ത്‌ പുറത്തെടുത്തതായും യുവതിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ ലാബ് ഉടമ തങ്കളം സ്വദേശി നാസറിന്റെ പേരിൽ പോലീസ് കേസ് എടുത്തു.

ഫീസ് കൊടുക്കാൻ പണമില്ലാത്തതിനാലാണ് പെൺകുട്ടി പഠനത്തോടൊപ്പം ലാബിൽ ജോലിക്ക് പോകാൻ തുടങ്ങിയത്. രാവിലെ 6.30 മുതൽ 10.30 വരെയാണ് ജോലി സമയം. ഒരു ദിവസം രാവിലെ നാസർ തന്നോട് 2600 രൂപ കാണാനില്ലെന്നും അത് നീ എടുത്തതായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് ക്യാമറ ഇല്ലാത്ത റൂമിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ഭിത്തിയോട് ചേർത്ത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു . പിന്നീട് അയാളുടെ നിർദേശപ്രകാരം കൂടെ ജോലി ചെയ്യുന്ന സ്ത്രീകൾ തന്റെ തുണി അഴിച്ച് പരിശോധിച്ചതായും കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചതായും യുവതി പറയുന്നു. ഇതിനിടെ കാലിൽ സിറിഞ്ചിന്റെ സൂചി കുത്തിക്കയറ്റുകയും ചെയ്തു. ലൈംഗികബന്ധത്തിന് തയ്യാറായാൽ കേസ് എടുക്കില്ല എന്നും അയാൾ പറഞ്ഞതായും തുടർന്ന് കത്തി കാണിച്ചും മറ്റും ഭീഷണിപ്പെടുത്തിയതോടെ കുറ്റം ഏറ്റെടുക്കാൻ നിർബന്ധിതയാകുകയായിരുന്നു
എന്നും പരാതിയിൽ പറയുന്നു . പിന്നീട് യുവതിയുടെ കൂട്ടുകാരികളെ വിളിച്ചുവരുത്തുകയും അവരുടെ സാനിധ്യത്തിൽ പണം എടുത്തതായി എഴുതി വാങ്ങുകയും ചെയ്തു. പ്രതിയായ നാസറും ഭാര്യയും ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button