NewsIndia

ഒന്‍പതുവയസ്സുകാരനെ വെട്ടിനുറുക്കി മാംസവും രക്തവും ഭക്ഷിച്ച പതിനാറുകാരന്‍ അറസ്റ്റില്‍

ഒന്‍പതുവയസ്സുകാരനെ  വെട്ടിനുറുക്കി മാംസവും രക്തവും ഭക്ഷിച്ച് ഒരു പതിനാറുകാരന്‍.  പ്രതിയായ കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ദീപുകുമാർ എന്ന ഒൻപതുകാരനെയാണ് കൊന്ന് ആറ് കഷ്ണമാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചത്. കൊല നടത്തി മാംസവും രക്തവും അകത്താക്കിയ ശേഷം വീട്ടിലെത്തി സാധാരണ പോലും കൊലപാതകി പ്രവർത്തിച്ചു. ലുധിയാനയിലെ ദുഗ്രിയാണ് സംഭവം.

കേസിനു വഴിത്തിരിവായത് സി.സി.ടി.വി ദൃശ്യങ്ങളാണ്. കൊല്ലപ്പെട്ട ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദീപുവും അറസ്റ്റിലായ എട്ടാം ക്ലാസുകാരനും കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മാംസാഹാരത്തോടുള്ള താൽപ്പര്യം മൂലമാണ് കൊലയിലേക്ക് കലാശിച്ചതെന്ന് പ്രതി പറഞ്ഞു. കോഴിയെ തിന്നുന്നത് തന്റെ പതിവാണെന്നും ചിലപ്പോഴൊക്കെ തന്റെ ശരീരം പോലും കടിച്ചു കഴിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ കുട്ടി പൊലീസിനു മൊഴി നൽകി. അറസ്റ്റിലായ കുട്ടിയുടെ ആരോഗ്യ-മാനസിക പരിശോധനകൾ പൊലീസ് നടത്തിക്കഴിഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പട്ടം പറത്താൻ നൽകാമെന്ന് പറഞ്ഞാണ് ദീപുവിനെ അറസ്റ്റിലായ കുട്ടി തനിക്കൊപ്പം കൂട്ടുന്നത്. ഈ സമയം ദീപുവിന്റെ മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. ശേഷം ദീപുവിനെ ശ്വാസം മുട്ടിച്ചു കൊന്നു. തുടർന്ന് കുളിമുറിയിൽ വച്ച് വസ്‌ത്രങ്ങൾ ഊരിമാറ്റിയശേഷം തോട്ടങ്ങളിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് ആറു കഷ്ണമാക്കി. അതിന് ശേഷം ശരീര ഭാഗങ്ങൾ പോളിത്തീൻ കവറിലാക്കി ഉപേക്ഷിച്ചു. മാംസവും രക്തവും കുറച്ചു കുടിക്കുകയും ചെയ്തു.

മാത്രമല്ല ദീപുവിന്റെ ഹൃദയം അടർത്തിയെടുത്ത് തന്റെ സ്‌കൂളിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. അദ്ധ്യാപകരോടുള്ള പക കാരണമാണ് അങ്ങനെ ചെയ്തതെന്നും എട്ടാം ക്ലാസുകാരൻ പൊലീസിന് മൊഴി നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button