Latest NewsNewsIndia

ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ

 

ഇറ്റാനഗര്‍; ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുടെ മുന്നറിയിപ്പിനെ അവഗണിച്ച് ഇന്ത്യ. ചൈനീസ് അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്താന്‍ ഇന്ത്യ ഇന്ത്യ തുരങ്കങ്ങള്‍ നിര്‍മിക്കുന്നു. അരുണാചലിലെ 4,170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണു തുരങ്ക പദ്ധതി. തുരങ്കങ്ങളില്‍ ഒന്നിന് 475 മീറ്റര്‍ നീളവും മറ്റൊന്നിന് 1790 മീറ്റര്‍ നീളവും ഉണ്ടാകും. തുരങ്കം യാഥാര്‍ഥ്യമാകുമ്പോള്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന തവാങ്ങിലെത്താന്‍ നിലവില്‍ ഉള്ളതിനെക്കാള്‍ 10 കിലോമീറ്ററോളം ദൂരം കുറയും.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് രണ്ട് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. ഇതോടെ അസമിലെ തേസ്പുരില്‍ സൈന്യത്തിന്റെ 4 കോര്‍ ആസ്ഥാനത്തുനിന്നു തവാങ്ങിലെത്താനുള്ള സമയത്തില്‍ ഒരു മണിക്കൂറോളം കുറവുണ്ടാകും. തുരങ്കം വരുന്നതിലൂടെ അരുണാചല്‍ പ്രദേശിലെ ബോംദിലയ്ക്കും തവാങ്ങിനുമിടയിലെ 171 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത 13, ഏതു കാലാവസ്ഥയിലും യാത്രായോഗ്യം ആയിരിക്കുകയും ചെയ്യും.

കിഴക്കന്‍ ഹിമാലയത്തിലെ ദുര്‍ഘടമായ വഴികളിലൂടെ അതിര്‍ത്തിയിലെത്താനുള്ള ഇന്ത്യയുടെ പ്രയാസം, തുരങ്കങ്ങള്‍ വരുന്നതിലൂടെ പരിഹരിക്കാനാകുമെന്നാണു വിലയിരുത്തല്‍. തുരങ്ക നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് കാട്ടി വെസ്റ്റ് കാമെങ് ഡപ്യൂട്ടി കമ്മിഷണര്‍ സോണല്‍ സ്വരൂപിന് ബിആര്‍ഒ ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടുണ്ട്. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button