ട്വന്റി-ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാണെന്ന കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്വന്റി-ട്വന്റി യൂത്ത് വിംഗ് കോര്‍ഡിനേറ്റർ വര്‍ഗീസ് ജോര്‍ജ്. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം നന്നായി അറിയാവുന്ന ജനസമൂഹം ഉള്ള നാടെന്ന നിലയിലാണ് കിഴക്കമ്പലത്തിന് ചുറ്റുമുള്ള മണ്ഡലങ്ങള്‍ തെരെഞ്ഞെടുത്തതെന്നും ട്വന്റി-ട്വന്റിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആരെങ്കിലും നിലവിലെ എം.എല്‍.എ മാര്‍ക്ക് എതിരെ വോട്ടു ചെയ്താല്‍ എന്താണ് കുഴപ്പമെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.
കേരളം മുഴുവന്‍ സംഘടനാ ശേഷിയും ശക്തിയുമുള്ള സി.പി.എംഎന്തിനാണ് ട്വന്റി-ട്വന്റി പോലൊരു സംവിധാനത്തെ ബി ടീമായി രംഗത്തിറക്കുന്നതെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു. മികച്ച വിജയം ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷിക്കുമ്പോള്‍ കടുത്ത വോട്ട് നഷ്ടം വരുമോ എന്ന ആശങ്കയിലാണ് എറണാകുളം ജില്ലയില്‍ യു.ഡി.എഫ്. എന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മുന്‍മുഖ്യമന്ത്രി യും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകനാണ് വര്‍ഗീസ് ജോര്‍ജ്.
നേരത്തെ, ട്വന്റി-ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാനെന്നും, എറണാകുളം ജില്ലയില്‍ ട്വന്റി-ട്വന്റിയും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്ന് പി.ടി.തോമസ് ആരോപിച്ചിരുന്നു
Post Your Comments