Latest NewsNewsIndia

സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം: പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്

ചെന്നൈ: ലൈംഗികപീഡനമെന്ന് കുറിപ്പെഴുതിവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ചെന്നൈയ്ക്കടുത്ത് മാങ്ങാട് നടന്ന സംഭവത്തിൽ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

അധ്യാപകരെയും ബന്ധുക്കളെയും ആരെയും വിശ്വസിക്കരുതെന്നും തന്റെ സ്വപ്നങ്ങളെല്ലാം നഷ്ടമായെന്നും ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലെന്നും വിദ്യാര്‍ഥിനി കുറിപ്പില്‍ പറയുന്നു. അമ്മയുടെ ഗര്‍ഭപാത്രം മാത്രമാണ് സുരക്ഷിതമായ സ്ഥലം. സ്‌കൂള്‍പോലും സുരക്ഷിതമല്ലെന്ന് പെൺകുട്ടി കുറിപ്പില്‍ അടിവരയിട്ട് എഴുതിയിട്ടുണ്ട്.

എല്ലാത്തിലും രാഷ്ട്രീയം കാണരുത്: വിവാഹ പ്രായം ഉയർത്തുന്ന മോദി സർക്കാരിനെ പുകഴ്ത്തി ഉമർ അഹമ്മദ് ഇല്യാസി

മകൾ നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മാതാപിതാക്കൾ വ്യക്തമാക്കി. സ്ഥലത്തുള്ള സ്വകാര്യ സ്കൂളിലാൽണ് ഒമ്പതാം ക്ലാസ് വരെ പെൺകുട്ടി പഠിച്ചിരുന്നത്. സ്കൂളിലെ ടീച്ചറുടെ മകനാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് കുട്ടിയുടെ പരാതിയെ തുടർന്നാണ് മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button