AlappuzhaKeralaNattuvarthaLatest NewsNews

കുടുംബശ്രീ വായ്പ : തിരിച്ചടവിനായി ലഭിച്ച തുക ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയതായി പരാതി

പത്തുപേർ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് 10 ലക്ഷം രൂപ വായ്പയെടുത്ത നവപ്രഭ, ദിവ്യജ്യോതി ഗ്രൂപ്പുകളിലെ ഭാരവാഹികളായ സ്മിത, രമ, ഓമന, സൂര്യ എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്

മാന്നാർ: സർവീസ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾ തിരിച്ചടവിനായി ലഭിച്ച തുക ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയതായി പരാതി.

മാന്നാർ കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നു പത്തുപേർ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് 10 ലക്ഷം രൂപ വായ്പയെടുത്ത നവപ്രഭ, ദിവ്യജ്യോതി ഗ്രൂപ്പുകളിലെ ഭാരവാഹികളായ സ്മിത, രമ, ഓമന, സൂര്യ എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

Read Also : ഐഇഡി സ്ഫോടനം : മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു, പിറകിൽ മാവോയിസ്റ്റുകളെന്ന് സംശയം

ബാങ്കിൽ തിരിച്ചടക്കാനായി നൽകിയതിൽ മൂന്നു ലക്ഷം രൂപയോളം തിരിമറി നടത്തിയതായി വീട്ടമ്മമാർ മാന്നാർ എസ്എച്ച്ഒ ക്ക് നൽകിയ പരാതിയിൽ പറയുന്നു. ബാങ്കിൽ യാഥാസമയം തുക അടയ്ക്കാതിരുന്നതിനെത്തുടർന്ന് ഗ്രൂപ്പ് അംഗങ്ങൾക്ക് ബാങ്ക് നോട്ടീസ് അയച്ചതോടെയാണ് തിരിമറി അറിയാൻ സാധിച്ചതെന്ന് വീട്ടമ്മമാർ പറഞ്ഞു.

തങ്ങളെ വഞ്ചിച്ചവർക്കെതിരേ നിയമ നടപടി കൈക്കൊള്ളണമെന്നും ഇനി ആർക്കും ഈ ഗതി വരരുതെന്നും പണം നഷ്ടപ്പെട്ടവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button