MalappuramKeralaNattuvarthaLatest NewsNews

മദ്രസയിലേക്ക് വിളിച്ച് വരുത്തി 13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകന് 32 വർഷം കഠിന തടവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. മദ്രസാധ്യാപകനായ മലപ്പുറം പുലാമന്തോൾ സ്വദേശി ഉമ്മർ ഫാറൂഖ് ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. പതിമൂന്നുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫാറൂഖിന് പെരിന്തൽമണ്ണ അതിവേഗ സ്‌പെഷ്യൽ കോടതി 32 വർഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ വിധിച്ചു.

2017 ലാണ് കേസിനാസ്പദമായ സംഭവം ആദ്യം നടന്നത്. പുലാമന്തോളിലെ മദ്രസയിലേക്ക് 13 കാരനെ വിളിച്ചു വരുത്തി ഇയാൾ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി 2018 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലൈംഗികാതിക്രമം തുടർന്നു. പീഡനം സഹിക്കാനാകാതെ വന്നതോടെ കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞു. ഇതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പെരിന്തൽമണ്ണ സിഐ ബിനു ടിഎസ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പ്രതി ഉമ്മർ ഫാറൂഖിന് 32 വർഷം കഠിന തടവും 60,000രൂപ പിഴയും ആണ് ശിക്ഷ. പെരിന്തൽമണ്ണ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി നിർദേശിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. സപ്ന പി. പരമേശ്വരൻ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button