Latest NewsNewsIndia

കുനോ നാഷണൽ പാർക്കിൽ ഇതുവരെ മരണത്തിന് കീഴടങ്ങിയത് 8 ചീറ്റകൾ! ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും നീക്കം ചെയ്തു

1952-ലാണ് ഇന്ത്യയിൽ ഏഷ്യൻ ചീറ്റകൾ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്

കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ ചത്തൊടുങ്ങിയ സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും നീക്കം ചെയ്തു. ഉന്നത വന്യജീവി ഉദ്യോഗസ്ഥനായ ജസീർ സിംഗ് ചൗഹാനെയാണ് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരിക്കുന്നത്. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കുനോ നാഷണൽ പാർക്കിലെ 8 ചീറ്റകളാണ് മരണത്തിന് കീഴടങ്ങിയത്. ആഫ്രിക്കയിൽ നിന്നാണ് ചീറ്റകളെ രാജ്യത്തേക്ക് എത്തിച്ചത്.

1952-ലാണ് ഇന്ത്യയിൽ ഏഷ്യൻ ചീറ്റകൾ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് നരേന്ദ്രമോദി സർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. നമീബയിൽ നിന്ന് എട്ട് ചീറ്റകളെയും, ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയുമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഇവയിൽ 8 എണ്ണമാണ് കഴിഞ്ഞ നാല് മാസത്തിനിടെ ചത്തത്.

Also Read: കെ എസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു

സ്വാഭാവിക കാരണങ്ങളാണ് ചീറ്റകളുടെ മരണത്തിന് പിന്നിലെന്ന് വന്യജീവി അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം, ദിവസങ്ങൾക്കു മുൻപ് ചത്ത ആഫ്രിക്കൻ ചീറ്റയായ തേജസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചീറ്റ ആന്തരികമായി ദുർബലാവസ്ഥയിൽ ആയിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button