Latest NewsNewsIndia

സച്ചിന്‍ മുറിയെടുത്തത് വ്യാജപേരില്‍, സീമയെ ഇന്ത്യക്കാരിയാകാന്‍ മേയ്‌ക്കപ്പ് : പാക് ചാരയെന്ന സംശയം ശക്തം

12 മണിക്കൂര്‍ നേരം സീമയെ ചോദ്യം ചെയ്തിരുന്നു

കാഠ്മണ്ഡു : പബ്ജിയിലൂടെ പരിചയത്തിലായ കാമുകൻ സച്ചിനൊപ്പം ജീവിക്കാൻ ഇന്ത്യയിലേയ്ക്ക് ഒളിച്ചു കടന്ന പാകിസ്താൻ സ്വദേശി സീമ ഹൈദർ പാക് ചാരയാണോ എന്ന സംശയം ശക്തം. പങ്കാളി സച്ചിൻ മീണയും സീമയും നേപ്പാളില്‍ താമസിച്ചത് വ്യാജ പേരിലെന്ന് കഠ്മണ്ഡുവിലെ ഹോട്ടല്‍ ഉടമ. ‘ശിവൻഷ്’ എന്ന പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നും ഉടമ ഗണേഷ് പറഞ്ഞു . സീമ ഹൈദറിനെ വസ്ത്രം ധരിക്കാനും ഇന്ത്യൻ സ്ത്രീയെപ്പോലെ തോന്നിപ്പിക്കാനും പലരും സഹായിച്ചതായും കേന്ദ്ര ഏജൻസിയ്ക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

READ ALSO: മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു: കാത്തിരിപ്പ് കേന്ദ്രം തകർന്നു, ബസ് കാത്തു നിന്നവര്‍ രക്ഷപ്പെട്ടത് അത്ഭുകരമായി

ഗ്രാമീണ ഇന്ത്യയിലെ ഒരു സ്ത്രീയെ പോലെ കാണാൻ സീമയെ മാറ്റാൻ സഹായിച്ചത് പ്രൊഫഷണല്‍ മേയ്‌ക്കപ്പ് ആര്‍ട്ടിസ്റ്റുകളാണെന്നും നേപ്പാള്‍ അതിര്‍ത്തിയിലൂടെ സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്താൻ മനുഷ്യക്കടത്തുകാരാണ് ഇത്തരത്തിലുള്ള വേഷംമാറ്റല്‍ പലപ്പോഴും അവലംബിക്കുന്നതെന്നും അത് കൊണ്ട് തന്നെ പാക് ഏജന്റുമാരുമായി ബന്ധമുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ.

ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) 12 മണിക്കൂര്‍ നേരം സീമയെ ചോദ്യം ചെയ്തിരുന്നു. കൂടാതെ, സച്ചിനെയും പിതാവ് നേത്രപാല്‍ സിങ്ങിനെയും നോയിഡയിലെ എടിഎസ് ഓഫിസിലെത്തിച്ച്‌ ചോദ്യം ചെയ്തിരുന്നു. രാവിലെ 10ന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി വരെ തുടര്‍ന്നു. കാമുകനെ കാണാനാണ് ഇന്ത്യയില്‍ എത്തിയതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സീമ

shortlink

Related Articles

Post Your Comments

Related Articles


Back to top button