literatureworldnewsstudy

എം ടി യുടെ ആദ്യ തിരക്കഥയ്ക്ക് പിന്നില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആദ്യ തിരക്കഥയാണ്  “മുറപ്പെണ്ണ്”. സ്നേഹത്തിന്റെ മുഖങ്ങൾ എന്ന കഥ എംടി തിരക്കഥയാക്കുകയായിരുന്നു.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശോഭനാ പരമേശ്വരൻ നായരാണ്. നിര്‍മ്മാതാവ്ശോഭനയുടെ നിർബന്ധത്തിലാണ് എംടി ആദ്യതിരക്കഥ എഴുതിയത്. സ്നേഹത്തിന്റെ മുഖങ്ങൾ സിനിമയാക്കാൻ തീരുമാനിച്ചപ്പോള്‍ തിരക്കഥ തോപ്പിൽ ഭാസിയെപ്പോലെ പ്രഗൽഭരായ ആരെയെങ്കിലുംകൊണ്ട് എഴുതിക്കാനായിരുന്നു എംടിയുടെ നിർദേശം. പക്ഷെ, എംടിയുടെ കഴിവിൽ അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്ന പ്രോഡ്യുസര്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ തിരക്കഥ എഴുതിപ്പിച്ചു. എല്ലാദിവസവും വൈകുന്നേരം അതുവരെയെഴുതിയതു വായിച്ചു കേട്ടു.

തിരക്കഥ പൂർത്തിയായപ്പോള്‍ അത് പൂർണമായി പരമുഅണ്ണൻ എംടിയില്‍ നിന്നു തന്നെ വായിച്ചുകേട്ടു. അദ്ദേഹത്തിന്റെ കണ്ണുകളെ നനയിക്കുന്നയത്ര ആത്മ സ്പര്ശിയായിരുന്നു എം ടി യുടെ ആദ്യ തിരക്കഥ. കഥാകാരനില്‍ നിന്ന് തിരക്കഥകൃത്തായി എം ടിയെ, അദ്ദേഹത്തിന്റെ കഴിവുകളെ സിനിമ ലോകത്തിനു സംഭാവന ചെയ്തതും മുറപ്പെണ്ണ് തന്നെ.

ആദ്യ തിരക്കഥയിലൂടെ സിനിമാലോകത്ത് തന്റെ കയ്യൊപ്പ് പതിക്കാനും എംടിക്കായി. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ അനശ്വരമായ മണ്ടിപ്പെണ്ണേ എന്ന ഡയലോഗും ഈ തിരക്കഥയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയത് എം ടിയാണ്.

shortlink

Post Your Comments

Related Articles


Back to top button