literatureworldnewstopstories

‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ അരങ്ങിലെത്തുന്നു

 

ദോഹ: മലയാളത്തിന്‍റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്ബഷീറിന്‍റെ പ്രധാന സാഹിത്യകൃതികളെ കൂട്ടിയോജിപ്പിച്ചുള്ള ദൃശ്യാവിഷ്ക്കാരം ഖത്തറില്‍ ഒരുങ്ങുന്നു. ‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ അണിയിച്ചോരുക്കുന്നത് പ്രവാസികളാണ്.

മൂന്ന് സ്ത്രീകളും അഞ്ചോളം കുട്ടികളും ഉള്‍പ്പെടെ നാല്‍പ്പതോളം അഭിനേതാക്കള്‍ ഭാഗമാകുന്ന ഈ ആവിഷ്കാരം സംസ്കൃതിയുടെ സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്ക്കാരദാന ദിനമായ ഈ മാസം 17 ന് വേദിയില്‍ അവതരിപ്പിക്കും.

ബഷീറിന്‍റെ പ്രശസ്ത കൃതികളായ ബാല്ല്യകാല സഖി, ആനവാരിയും പൊന്‍കുരിശും, ന്‍റെ പ്പൂപ്പാക്ക് ഒരാനയുണ്ടായിരുന്നു, പ്രേമലേഖനം,ചക്കര അന്ത്രു തുടങ്ങിയ രചനകളിലെ കഥാപാത്രങ്ങളാണ് ഈ ദൃശ്യാവിഷ്ക്കാരത്തില്‍ കടന്നു വരുന്നത്.

ഈ കലാവിഷ്ക്കാരത്തിന്‍റെ പൂര്‍ണ്ണതക്കായി സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ കഴിഞ്ഞ ഒരുമാസമായി വിശ്രമമില്ലാത്ത ഒരുക്കത്തിലാണ്. പകല്‍ മുഴുവന്‍ ജോലിയും രാത്രി മുഴുവന്‍ കലാസൃഷ്ടിക്കുവേണ്ടിയുള്ള സമര്‍പ്പണത്തിലുമാണ് ഈ പ്രവാസികള്‍. ഗണേഷ് തയ്യില്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഇതില്‍ മനീഷ് സാരംഗി,വിനയന്‍ ബേപ്പൂര്‍, ഫൈസല്‍ അരിക്കാട്ടയില്‍, വിഷ്ണുരവി, നിധിന്‍, ചനോജ്,അര്‍ഷ, ദേവിക,ദര്‍ശന രാജേഷ്,ഓമനക്കുട്ടന്‍ പരുമല, മന്‍സൂര്‍,രാഗി വിനോദ്,നുഫൈസ, മാസ്റ്റര്‍ രേവന്ത് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

shortlink

Post Your Comments

Related Articles


Back to top button