bookreviewliteratureworldnewstopstories

സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരന്‍; ഭാര്യയുടെ വെളിപ്പെടുത്തല്‍

കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നാണ് സോളാര്‍ വിഷയം. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ പേരുകള്‍ ഈ കേസില്‍ വലിച്ചിഴയ്ക്കപ്പെട്ടു. എന്നാല്‍ സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്ന വിവാദവെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ്. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും നിഷ പറയുന്നു. ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍.

സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ പറയുന്നുണ്ട്. സോളാറിലെയും ബാര്‍ വിഷയത്തിലെയും കഥകള്‍ ചിലര്‍ പൊടിപ്പുംതൊങ്ങലും വച്ച് ചിത്രീകരിച്ചപ്പോള്‍ ഒരു ദിവസം വീട്ടില്‍ കെ.എം. മാണി പറഞ്ഞു: പട്ടികള്‍ കുരയ്ക്കും, കുറച്ചു കഴിയുമ്പോള്‍ അവ കുരച്ചു ക്ഷീണിക്കും. എന്നാല്‍ ഈ പട്ടികളുടെ കുര കേള്‍ക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഗര്‍ജിക്കാന്‍ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം.

59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വിഷയങ്ങളിലുമുള്ള സത്യസന്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും നിഷ പറഞ്ഞു. 2015ല്‍ ആദ്യ പുസ്തകമായ THE TOILING MANS BU-DGET പുറത്തിറക്കിയിരുന്നു.

അര്‍ദ്ധനഗ്ന ചിത്രങ്ങളും ആത്മീയതയും; നടിയുടെ വെളിപ്പെടുത്തലുകള്‍

shortlink

Post Your Comments

Related Articles


Back to top button