literatureworldnewstopstories

ചുള്ളിക്കാടിന്റെ നിലപാടിനെക്കുറിച്ച് എം.ടി. വാസുദേവൻ നായർ

അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാർക്ക് വാരിക്കോരിക്കൊടുത്ത് വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്കൂൾ കോളേജ് പാഠപുസ്തകങ്ങളിൽ നിന്നും തന്റെ രചനകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് പിന്തുണയുമായി കൂടുതൽ സാഹിത്യകാരന്മാർ രംഗത്ത്.

കേരളത്തിലെ പാഠ്യപദ്ധതിയിൽ നിന്നും സാഹിത്യത്തെ ആട്ടിപ്പായിക്കുന്ന നിലവിലെ സാഹചര്യത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നിലപാട് തന്നെയാണ് തനിക്കുമെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എം ടി ഇത് വ്യക്തമാക്കിയത്. ഭാഷയോട് നീതി പുലർത്തേണ്ടത് കവികളുടെ ഉത്തരവാദിത്വമാണെന്ന് കരുതുന്നു. ഇക്കാര്യം നേരത്തെയും തങ്ങൾ ഉന്നയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അഭിപ്രായത്തോട് യോജിക്കുന്ന പ്രതികരണമാണ് സുഗതകുമാരിയും നടത്തിയത്.

മലയാള സാഹിത്യം പ്രതിസന്ധിയിലേക്ക് പോകുന്ന ഈ കാലഘട്ടത്തിൽ പഠന രീതിയിൽ ഒന്നാം ക്ലാസ് മുതൽ മാറ്റം ആവശ്യമാണെന്ന് അവർ ആവശ്യപ്പെട്ടു. പാഠ്യപദ്ധതിയിൽ നിന്നും തന്റെയും കവിതകൾ ഒഴിവാക്കണം. ഇനി കവിതയെ ഇഷ്ടപ്പെടുന്നവർ മാത്രം അത് വായിച്ചാൽ മതി. വളരെ ധർമസങ്കടത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു

സീരിയലുകള്‍ മലീമസമാക്കുന്നത് കവിത പഠിപ്പിക്കുന്നതിനേക്കാള്‍ കുറ്റകൃത്യം

shortlink

Post Your Comments

Related Articles


Back to top button