bookreviewliteratureworldnewsstudytopstories

ഇരുട്ടിന്‍റെ ഒരു യുഗം സമ്മാനിച്ച് ബ്രിട്ടന്‍

 

ശശി തരൂരിന്‍റെ ഏറ്റവും പുതിയ പുസ്തകമാണ് ‘ഇരുട്ടിന്‍റെ യുഗം’ (An Era of Darkness). ബ്രിട്ടീഷുകാര്‍ ആധിപത്യമുറപ്പിച്ച ഇന്ത്യയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ബ്രിട്ടന്‍റെ ഇരുന്നൂറു വർഷത്തെ ഭരണം ഇന്ത്യയെ പുറകോട്ടടിച്ചത് എങ്ങനെയെന്ന് ശശി തരൂര്‍ വിശദീകരിക്കുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയാണ് ബ്രിട്ടീഷ് ഭരണം പ്രധാനമായും മോശമായി ബാധിച്ചതെന്ന് ഒരു അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു.

സ്വാർഥരും തങ്ങളുടെ ലാഭം മാത്രം നോക്കുന്നവരുമായിരുന്ന ബ്രിട്ടീഷുകാർ തങ്ങൾ വളരെ ത്യാഗശീലരാണെന്നും ഇന്ത്യക്കാരോട് അവർ നിസ്വാർഥതയോടെയാണ് പെരുമാറിയതെന്നുമുള്ള മിഥ്യാധാരണ ലോകത്തിന് മുന്നിൽ സൃഷ്ടിimg_20160912_200457ച്ചു. അത്തരം ഒരു പ്രതീതി ലോകരാജ്യങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കാനും അവര്‍ക്ക് കഴിഞ്ഞു.

“ബ്രിട്ടീഷുകാരിൽ തന്നെ ഒരു വിഭാഗം പോലും വിശ്വസിച്ചിരുന്നതും ഈ പുറംപൂച്ച് മാത്രമാണ്. അതുകൊണ്ടുതന്നെ തങ്ങൾ ഏതെങ്കിലും രീതിയിൽ അനീതി കാണിച്ചതായോ അതിന് ഇന്ത്യയോട് മാപ്പു പറയേണ്ടതുണ്ടെന്നോ പലരും വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ വീക്ഷണങ്ങൾ ഉൾക്കൊണ്ട ഇന്ത്യൻ സമ്മേഴ്സ്, ദ ജുവൽ ഇൻ ദ ക്രൗൺ തുടങ്ങിയ പുസ്തകങ്ങൾ ടെലിവിഷനിലെത്തിയപ്പോൾ ബ്രിട്ടീഷുകാരുടെ വീക്ഷണത്തിലൂടെ മാത്രം പ്രശ്നങ്ങളെ വ്യാഖ്യാനിക്കുന്നവയായി മാറി. ഇതുമൂലം ബ്രിട്ടനിലെ പുതിയ തലമുറയും തങ്ങൾ തെറ്റുകാരാണെന്ന് വിശ്വസിക്കുന്നില്ല”. സര്‍ക്കാരുകള്‍ മാറി മാറി വന്നാലും ഇന്ത്യയോടു മാപ്പ് പറയാന്‍ ബ്രിട്ടന്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ വരച്ചുകാട്ടിയത് പരമ ദരിദ്രമായ ഒരു രാജ്യം എന്നായിരുന്നു . എന്നാല്‍ ബ്രിട്ടീഷുകാർ ഇവിടെ വരുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യയെന്നും അവർ പോയപ്പോൾ ഏറ്റവും ദരിദ്രമായ രാജ്യമായി ഇന്ത്യ മാറിയെന്നും ശശി തരൂർ പറഞ്ഞു.

ആലെഫ് ബുക്ക്‌ കമ്പനിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 450 രൂപയാണ് പുസ്തകത്തിന്റെ വില.

shortlink

Post Your Comments

Related Articles


Back to top button