GeneralMollywood

ദിലീപിന്റെ തീയറ്ററിലെ മോഷണം; പ്രതി പിടിയില്‍

 

 

നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി.സിനിമാസ് മൾട്ടിപ്ളക്സ് തീയറ്ററിൽ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്ടിച്ച ത്രിപുര സ്വദേശി അറസ്റ്റിൽ. ഇയാള്‍ തീയറ്ററിലെ ശുചീകരണ തൊഴിലാളിയായിരുന്നു. ത്രിപുരയിലെ ബംഗ്ളാദേശ് അതിർത്തി ഗ്രാമത്തിൽ നിന്നാണ് ചാലക്കുടി പൊലീസ് പ്രതിയെ പിടികൂടിയത്. കാമുകിയെ വിവാഹം കഴിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തീയറ്റിലെ ശുചീകരണ ജോലികൾക്കായി സ്വകാര്യ കമ്പനി നിയോഗിച്ചിട്ടുള്ള ത്രിപുരയിലെ കോവൈ ജില്ലക്കാരനായ മിത്തൻ സഹാജിയാണ് അറസ്റ്റിലായത്. ആഗസ്ത് 28നായിരുന്നു സംഭവം. അവസാന ഷോയ്ക്ക് ശേഷം തീയറ്ററിലെത്തിയ മിത്തൻ ഓഫീസിന്റെ പൂട്ട് പൊളിച്ച് പണം കവരുകയായിരുന്നു. അന്ന് തന്നെ ത്രിപുരയിലേക്ക് കടന്നു. മറ്റ് ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് മിത്തനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മോഷ്ടിച്ച പണവുമായി നാട്ടിലെത്തിയ മിത്തൻ കാമുകിയെ വിവാഹം കഴിച്ച് ബംഗ്ളാദേശ് അതിർത്തി ഗ്രാമമായ ലെമ്പുച്ചിറയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. പൊലീസിന്റെ പ്രത്യേകസംഘം ദിവസങ്ങളോളം ത്രിപുരയിൽ താമസിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കിട്ടിയത്. 1.35 ലക്ഷം രൂപയും കണ്ടെടുത്തു. തീയറ്ററിലെത്തിച്ച് തെളിവെടുപ്പും നടത്തി. തെളിവെടുപ്പ്സമയത്ത് ദിലീപും എത്തിയിരുന്നു. കാമുകിയെ വിവാഹം കഴിക്കാനുള്ള പണം സമ്പാദിക്കുകയായിരുന്നു മോഷണലക്ഷ്യമെന്നാണ് പ്രതിപറയുന്നത്. എന്നാൽ ഏതാനും വർഷം മുൻപ് ഇതുപോലെ മറ്റൊരു കാമുകിയെ വിവാഹം കഴിച്ചതും പിന്നീട് ഉപേക്ഷിച്ചതുമാണെന്നും പറയപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button