ഇന്ത്യന്‍ സിനിമയ്ക്കും ബോളിവുഡ് താരം സല്‍മാന്‍ ഖാനുമെതിരെ വിമര്‍ശനവുമായി പാക് നടിയും ഗായികയുമായ റാബി പിര്‍സദ.
ഇന്ത്യന്‍ സിനിമയും ബോളിവുഡ് താരം സല്‍മാന്‍ ഖാനുമാണ് പാകിസ്താനിലെ യുവാക്കളെ വഴിതെറ്റിക്കുന്നതെന്ന് പിര്‍സദ പറയുന്നു. പാകിസ്ഥാന്‍ ബോളിവുഡ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ കുറ്റമാണെന്നും നടി അഭിപ്രായപ്പെട്ടു. ലാഹോറില്‍ ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു നടി.
പാക് ചിത്രങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് നന്മയാണെന്നും എന്നാല്‍ ഇന്ത്യയില്‍ അത്തരം മൂല്യങ്ങള്‍ നശിച്ച് അധ:പതിച്ചുവെന്നും നടി പറയുന്നു. ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രധാന കഥാപശ്ചാത്തലം കുറ്റകൃത്യങ്ങളാണ്. പ്രത്യേകിച്ച് സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ അത്തരത്തില്‍ ഉള്ളതാണെന്നും റാബി വിമര്‍ശിക്കുന്നു.
ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ ഇതിലൂടെ എന്താണ് യുവജനങ്ങളെ പഠിപ്പിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ മഹത്തരമായ പാകിസ്താന്‍ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് രാജ്യം ചെയ്യുന്നതെന്നും റാബി പറയുന്നു. ലാഹോറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ റാബി പറഞ്ഞതായി ദ എക്‌സ്പ്രസ് ട്രൈബൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments