CinemaGeneralIndian CinemaLatest NewsNEWS

ജീന്‍ പോള്‍ ലാല്‍ പ്രശ്നത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെ പ്രശ്നത്തില്‍ ആയ മലയാള സിനിമയില്‍ നിന്നും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഇപ്പോള്‍ യുവസംവിധായകനും നടന്‍ ലാലിന്റെ മകനുമായ ജീന്‍ പോള്‍ ലാലിനെതിരെ യുവനടി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. ഹണിബീ 2 വെന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അശ്ലീല ച്ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നല്‍കിയില്ലെന്നും കാട്ടിയാണ് നടി സംവിധായകനും സുഹൃത്തുക്കള്‍ക്കും എതിരെ പരാതി നല്കിയിരിക്കുന്നതെന്നാണ് പോലീസ് പറഞ്ഞിരുന്നതും ആദ്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് സംഭവം മറ്റൊന്നാണ്.

ജീന്‍ പോള്‍ ലാലിനെതിരെ നടി പരാതി നല്‍കിയത് തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ സിനിമയില്‍ ഉപയോഗിച്ചതിനാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നടിയും അവതാരകയുമായ മേഘ്ന നായര്‍ ആണ് ഇത് വെളിപ്പെടുത്തുന്നത്. തന്റെ പരാതി ചിത്രത്തിന്റെ സംവിധായകനും സാങ്കേതിക വിദഗ്ധരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണെന്നും നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് എതിരെയല്ലെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു.

ജീന്‍ പോള്‍ ലാലിനെതിരെ അശ്ലീല പരാമര്‍ശത്തിനൊന്നും പരാതി നല്‍കിയിട്ടില്ല. പക്ഷേ വാര്‍ത്ത വന്നത് സംവിധായകനും നടന്‍ ശ്രീനാഥ് ഭാസിക്കുമെതിരെ പരാതി നല്‍കിയെന്ന തരത്തിലാണ്. പക്ഷേ അങ്ങനെയൊരു കാര്യം പരാതിയില്‍ പറഞ്ഞിട്ടില്ലെന്നും ശ്രീനാഥിനെതിരെ ഒരാരോപണവും ഉന്നയിച്ചിട്ടില്ലെന്നും നടി പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

”ചിത്രം പുറത്തുവന്നതിനു പിന്നാലെ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ ശ്രമിച്ചു. അവരെ പലതവണ വിളിക്കാന്‍ ശ്രമിച്ചു. മെസേജ് അയച്ചു. പക്ഷെ മറുപടിയുണ്ടായില്ല. എന്നോട് വിട്ടുപോകാന്‍ പറഞ്ഞതിനുശേഷം അവര്‍ എന്റെ കഥാപാത്രത്തിന്റെ എല്ലാ സീനുകളും ഡിലീറ്റ് ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, അവര്‍ ചെയ്തത് അങ്ങനെയല്ലെന്നും” നടി ആരോപിക്കുന്നു.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ഇത് ബന്ധിപ്പിക്കാനാണെന്നാണ് മറ്റൊരു സൂചന. ഹണീബീ2വിനിടയിലാണ് നടി ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ പള്‍സര്‍ സുനിയെ അടുത്തറിയാവുന്ന ജീന്‍ പോള്‍ ലാലിനെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിരുന്നില്ല. ഇതിലേയ്ക്കാണ് പോലീസിന്റെ നീക്കമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button