BollywoodCinemaGeneralIndian CinemaNEWSWOODs

തന്റെ പുരുഷ സങ്കൽപങ്ങളെക്കുറിച്ച് മിസ്സ് വേൾഡ് മനുഷി ചില്ലർ

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യ ലോക സുന്ദരി പട്ടം സ്വന്തമാക്കി. ഹരിയാനയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിയായ മാനുഷി ചില്ലർ ആണ് ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തിയത്. മത്സരത്തിനു ശേഷം തിരികെ ഇന്ത്യയില്‍ എത്തിയ മാനുഷി തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു.

മത്സരത്തില്‍ തന്റെ പേര് വിജയിയായി പ്രഖ്യാപിച്ച നിമിഷത്തെക്കുറിച്ച് “നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുമ്പോൾ വ്യത്യസ്തമായ അനുഭവമാണ്, ഞാൻ ടോപ്പ് 5 തിരഞ്ഞെടുത്തപ്പോൾ, ഞാൻ യഥാർത്ഥത്തിൽ അവസാനത്തെ പ്രഖ്യാപനം നടക്കുമ്പോൾ, എനിക്കൊന്നും കേൾക്കാനുണ്ടായിരുന്നില്ല” മാനുഷി പറഞ്ഞു. അച്ഛനുമായി താന്‍ വളരെ അടുപ്പത്തിലാണ്. പക്ഷെ അമ്മയുടെ മകള്‍ എന്നറിയുന്നതാണ് സന്തോഷമെന്നും താരം പറഞ്ഞു.

തന്റെ റോള്‍ മോഡല്‍ അമ്മയാണെന്നും താരം പറയുന്നു “എന്റെ അമ്മ എന്റെ ആദ്യകാല മോഡൽ ആയിരുന്നു, എന്റെ ബാല്യകാലം മുതൽ അവരോടൊപ്പം ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നു, എപ്പോഴും എന്റെ ഏറ്റവും അടുത്ത സുഹൃത്തും അമ്മയാണ്. എന്നെ രൂപപ്പെടുത്തിയതും ഈ വിജയത്തിന് പിന്നിലും അമ്മയുടെ കൈകളുണ്ട്” എല്ലാകാര്യങ്ങളിലും വിജയിക്കുന്ന വിരാട് കോലിയെ വളരെ ഇഷ്ടമാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ ചെയ്യുന്ന അമീര്‍ഖാന്‍ പ്രിയ നടന്‍ ആണെന്നും മാനുഷി വ്യക്തമാക്കി. കൂടാതെ തമ്മാശയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനറിയുന്ന ഒരാളെ ഭാവിയില്‍ വിവാഹം ചെയ്യണമെന്നും താരം പറഞ്ഞു

ബോളിവുഡില്‍ അവസരം ലഭിച്ചാല്‍ തീർച്ചയായും അതെക്കുറിച്ച് ഞാൻ ചിന്തിക്കും. എന്നാല്‍ താന്‍ ശസ്ത്രക്രിയാവിദഗ്ധത്തിൽ ഞാൻ സ്പെഷ്യലൈസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും താരം വ്യക്തമാക്കി. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കൺസൾട്ടിങ് എഡിറ്ററായ രാജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ റോള്‍ മോഡലിനെയും ഇഷ്ടതരങ്ങളെയും കുറിച്ച് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button