GeneralLatest NewsMollywood

വര്‍ഗീയ ചേരിതിരിവിനും, കലാപങ്ങള്‍ക്കും കാരണമാകും; സംവിധായകന്‍ അലി അക്ബറിനെതിരെ പരാതി

ഗാന്ധിജിയും, ഗോഡ്‌സെയും രാമരാജ്യം** സ്വപ്നം കണ്ടവരായിരുന്നു എന്ന അലി അക്ബറിന്റെ പ്രസ്താവന രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതും, വര്‍ഗീയ ചേരിതിരിവിനും, കലാപങ്ങള്‍ക്കും കാരണമാകുന്നതുമാണ് എന്നതില്‍ സംശയമില്ല.

മഹാത്മ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സേയെ പ്രകീര്‍ത്തിച്ച അലി അക്ബറിനെതിരെ പരാതിയുമായി അഡ്വ. ശ്രീജിത്ത് പെരുമന. നടന്‍ കമല്‍ ഹാസന്‍ തീവ്ര ഹിന്ദു ഭീകരവാദിയാണ് ഗോഡ്സെയെന്നു അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു അക്ബറിന്റെ വിവാദ അഭിപ്രായ പ്രകടനം. ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത്. കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം”. ഇതായിരുന്നു അലി അക്ബറിന്റെ കുറിപ്പ്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മഹാത്മ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനോ, അപമാനിക്കാനോ ഉള്ള അവകാശമല്ല എന്നും സ്വാതന്ത്ര സമര നായകനായ രാഷ്ട്ര പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് 292 പ്രകാരം ശിക്ഷാര്‍ഹവുമാണെന്നെന്നും ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഗാന്ധി ഘാതകനും, തീവ്ര ഹിന്ദു ഭീകരവാദിയുമായ ഗോഡ്സേയെ പ്രകീര്‍ത്തിക്കുകയും, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇന്ത്യയെ “രാമരാജ്യം അഥവാ ഹിന്ദു രാഷ്ട്രം ” ആക്കി മാറ്റുന്നതിനായി പ്രവര്‍ത്തിച്ച ഹിന്ദു വര്‍ഗീയവാദിയുമാണെന്ന് പ്രചരിപ്പിച്ച അലി അക്ബറിനെതിരെ പരാതി നല്‍കും. ഇന്ത്യന്‍ പീനല്‍ കോഡിലെ 153 A, 153 B, 292 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ് അദ്ദേഹം നടത്തിയത്‌.

അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ” മഹാത്മ ഗാന്ധിയെ” അപകീര്‍ത്തിപ്പെടുത്താനോ, അപമാനിക്കാനോ ഉള്ള അവകാശമല്ല എന്നും സ്വാതന്ത്ര സമര നായകനായ രാട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് 292 പ്രകാരം ശിക്ഷാര്‍ഹവുമാണെന്ന്‌ Tuljapurkar v. State of Maharashtra & Ors. കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്.

“You cannot use abusive words for historical figures under the garb of artistic freedom. There is a complete freedom for ideas but the freedom of speech and expression is not absolute. The Constitution provides restrictions and it is a regulated freedom,” എന്നാണ് സുപ്രീംകോടതിയുടെ 2015 ഫെബ്രുവരിയിലെ വിധിയില്‍ പറയുന്നത്.

കൂടാതെ “There is a distinction between freedom of idea and freedom of words. You have an idea, express it, but the words you choose must be controlled and under the statute.” എന്നും കോടതി നിരീക്ഷിക്കുന്നു.

” ഗാന്ധിജിയും, ഗോഡ്‌സെയും രാമരാജ്യം** സ്വപ്നം കണ്ടവരായിരുന്നു എന്ന അലി അക്ബറിന്റെ പ്രസ്താവന രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതും, വര്‍ഗീയ ചേരിതിരിവിനും, കലാപങ്ങള്‍ക്കും കാരണമാകുന്നതുമാണ് എന്നതില്‍ സംശയമില്ല. ഭരണഘടനയുടെ അടിസ്ഥാന ശിലയായ സെക്കുലറിസം അഥവാ മതേതരത്വം എന്ന ആശയത്തിന് വിരുദ്ധമായ പ്രവൃത്തിയും, രാഷ്ട്രപിതാവ് ഹിന്ദു വര്‍ഗീയ വാദിയാണെന്ന പ്രസ്താവനയും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ അലി അക്ബര്‍ നടത്തിയ അങ്ങേയറ്റം ഹീനമായ പ്രസ്താവന സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നതിനാലും, സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിനും ലഹളകള്‍ക്കും കാരണമാകുമെന്നതിനാലും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ഈ പരാതി നല്‍കുന്നത്.

Added :- ഈ പരാതി എഴുതുന്ന സമയംതന്നെ അലി അക്ബറിനെക്കാള്‍ വലിയ വര്‍ഗീയ വിഷം തുപ്പിയ പ്രജ്ഞ സിങ് ടാക്കൂറിന്റെ കുറ്റകരമായ രാജ്യവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയും അല്‍പ സമയത്തിനകം പരാതി നല്‍കും.

അഡ്വ ശ്രീജിത്ത് പെരുമന

shortlink

Post Your Comments


Back to top button