GeneralLatest NewsMollywood

വാശിയല്ല, പിടിവാശി.. മുറ്റമടിക്കാൻ വാതിൽ തുറന്നപ്പോൾ കണ്ടത് ചാൻസ് ചോദിക്കാൻ വന്ന മെലിഞ്ഞു നീണ്ട ആൾ!!

അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു.

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരമാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഈ ഇതിഹാസതാരത്തെക്കുറിച്ച് ശ്രീനിവാസൻ രാമചന്ദ്രന്‍ എന്ന യുവാവ് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. മമ്മൂട്ടിയുടെ ഒരു പഴയകാല ചിത്രം സഹിതമാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.

ശ്രീനിവാസൻ രാമചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ…
കൂട്ടുകാരൻ അഖിലേഷിന്റെ (മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..
വാശിയല്ല, പിടിവാശി..

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button